കരിമ്പത്തുനിന്ന് ചന്ദനമരം മോഷ്ടിച്ച മൂന്നുപേര്‍ അറസ്റ്റിൽ
Wednesday, July 24, 2024 1:43 AM IST
തളിപ്പറമ്പ്: കരിമ്പത്ത് നിന്നും ചന്ദന മരം മോഷ്ടിച്ച സംഭവത്തില്‍ ജില്ലയിലെ കുപ്രസിദ്ധ ചന്ദന മോഷ്ടാക്കള്‍ പിടിയില്‍. ശിവപുരം വെമ്പടിത്തട്ടിലെ സുമേഷ് നിവാസില്‍ എ. സുധീഷ്(34), ശിവപുരം പാങ്കുളത്ത് വീട്ടില്‍ വിജേഷ് (35), പടുപാറ ഷീന നിവാസില്‍ കെ. ഷിജു(38) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലായ് ആറിന് പുലര്‍ച്ചെ കരിമ്പം പാലത്തിന് സമീപം ചെങ്കല്‍പ്പണയുടെ സമീപത്തെ ചന്ദനം മുറിച്ചെടുത്ത് നാലു കഷണങ്ങളാക്കി കാറില്‍ കടത്തുന്നതിനിടെ പിണറായി എസ്ഐ ബി.എസ് ബാവിഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടുന്നത്.

ആദ്യം നെല്ല്യാട് എകെജി-ഇഎംഎസ് റോഡിലെ ത്രിശക്തിയില്‍ ഇ. നിശാന്തിന്‍റെ വീട്ടുവളപ്പില്‍ നിന്നും ഇവര്‍ ചന്ദനമരം മോഷ്ടിച്ചിരുന്നു. കരിമ്പത്തുനിന്നും മൈലുള്ളി മൊട്ടയില്‍ നിന്നും മോഷ്ടിച്ച ഒമ്പത് ചന്ദനമുട്ടികള്‍ ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. പിണറായി പോലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് കരിമ്പത്തെ മോഷണം ഇവര്‍ സമ്മതിച്ചത്.


പകല്‍ ചന്ദനമരം കണ്ടുവയ്ക്കുകയും രാത്രിയിലെത്തി മോഷ്ടിക്കുകയുമാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. മൈലുള്ളിമൊട്ടയിലെ വീട്ടില്‍ ചന്ദനമരം വില്‍ക്കുമോ എന്ന് ചോദിച്ച് ഇവര്‍ എത്തിയിരുന്നു. അന്നു രാത്രിയാണ് മോഷണം നടത്തിയത്. നേരത്തെ വനംവകുപ്പ് അധികൃതകരും ഇവരെ പിടികൂടിയിരുന്നു. ഇവരുടെ കാറില്‍നിന്ന് കത്ത്യാള്‍, ആക്‌സോ ബ്ലേഡ്, അറക്കവാള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തിരുന്നു.

കരിമ്പത്തെ മോഷണം തളിപ്പറമ്പ് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് കേസ് ഇങ്ങോട്ടേക്ക് കൈമാറിയത്.