കുളത്തിലേക്ക് മലിനജലം ഒഴുക്കുന്നതായി പരാതി
Wednesday, July 24, 2024 1:43 AM IST
ചപ്പാരപ്പടവ്: പൊതുകുളത്തിലേക്ക് സ്വകാര്യ കന്പനികളിൽ നിന്നുള്ള മലിനജലം ഒഴുകിയെത്തുന്നതായി പരാതി. ചപ്പാരപ്പടവ് പഞ്ചായത്തിലെ എളമ്പേരം എറങ്കൊപൊയിൽ പൊതുകുളത്തിലേക്ക് സമീപത്തെ സ്വകാര്യ കന്പനികൾ മലിനജലം ഒഴുക്കി വിടുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. നിരവധി വീട്ടുകാർ വീട്ടാവശ്യങ്ങൾക്കും ജലസേചനത്തിനും ഉപയോഗിക്കുന്ന കുളമാണിത്. മലിനജലം കാരണം കുളത്തിൽ കുളിച്ചവർക്ക് ചൊറിച്ചിലും അസ്വസ്ഥകളും അനുഭവപ്പെട്ടതായി പറയുന്നു. നാട്ടുകാർ സംഘടിച്ച് കന്പനിയധികൃതരുമായി ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിയുണ്ട്. പഞ്ചായത്ത് ഓഫീസിലും മറ്റു കേന്ദ്രങ്ങളിലും പരാതി നൽകാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.