ജനകീയ കമ്മിറ്റി സ്ഥലം വാങ്ങി നൽകിയിട്ടും സബ് ട്രഷറി കെട്ടിട നിർമാണം ആരംഭിച്ചില്ല
Wednesday, July 24, 2024 1:43 AM IST
ചെറുപുഴ: ചെറുപുഴ സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം പണിയാൻ ജനകീയ കമ്മിറ്റി രൂപീകരിച്ച് സ്ഥലം വാങ്ങി നൽകിയിട്ടും സബ് ട്രഷറി ഇപ്പോഴും വാടകക്കെട്ടിടത്തിൽ തുടരുന്നു. കെട്ടിട നിർമാണം ആരംഭിക്കാഞ്ഞതോടെ കൈമാറിയ സ്ഥലം കാടുകയറി കിടക്കുകയുമാണ്. നിലവിൽ പാർക്കിംഗ് സൗകര്യമോ ശുചി മുറിയോ ഇല്ലാത്ത ഇടുങ്ങിയ വാടകക്കെട്ടിടത്തിലാണ് ട്രഷറി പ്രവർത്തിക്കുന്നത്.

വർഷങ്ങളുടെ പരിശ്രമത്തിന് ശേഷമാണ് മലയോര പഞ്ചായത്തായ ചെറുപുഴയിൽ സബ്ട്രഷറി അനുവദിച്ചത്. അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണി 2012 ജൂൺ ഒന്നിനാണ് വാടക കെട്ടിടത്തിൽ സബ് ട്രഷറി ഉദ്ഘാടനം ചെയ്തത്. ചെറുപുഴ, പെരിങ്ങോം-വയക്കര, എരമം- കൂറ്റുർ പഞ്ചായത്തുകളിലെ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പെൻഷൻകാർ, പൊതുജനങ്ങൾ എന്നിവർക്ക് ട്രഷറി ഏറെ ഗുണകരമാണ്.

കൂടാതെ കാസർഗോഡ് ജില്ലയിലെ കമ്പല്ലൂർ, കടുമേനി, ചിറ്റാരിക്കാൽ തുടങ്ങിയ സ്ഥലങ്ങളിലെയും ഒട്ടേറെപ്പേരും ചെറുപുഴ ട്രഷറിയെ ആശ്രയിക്കുന്നുണ്ട്. ട്രഷറിക്ക് സ്വന്തം കെട്ടിടം ഒരുക്കു എന്ന ലക്ഷ്യതതിനായി ചെറുപുഴ പഞ്ചായത്ത് മുൻകൈ എടുത്ത് ജനകീയ സമിതി രൂപീകരിച്ച് സംഭാവനയിലൂടെ പണം സ്വരൂപിച്ച് അഞ്ച് സെന്‍റ് സ്ഥലം വാങ്ങി നൽകുകയായിരുന്നു.


എന്നാൽ സബ് ട്രഷറി കെട്ടിടം പണിയാൻ കുറഞ്ഞത് 10 സെന്‍റ് സ്ഥലം വേണമെന്ന് നിബന്ധന വന്നത് പ്രതിസന്ധി സൃഷ്ടിച്ചു. സ്ഥലത്തോട് ചേർന്നുള്ള പഞ്ചായത്തിന്‍റെ അഞ്ചു സെന്‍റ് സ്ഥലം പാർക്കിംഗിനായി നൽകാമെന്ന് ഉറപ്പ് പഞ്ചായത്ത് നൽകിയാണ് ഈ പ്രതിസന്ധി പരിഹരിച്ചത്. ഇതോടെ കെട്ടിടം പണിയാൻ പ്രത്യേക അനുമതിയും ലഭിച്ചുവെങ്കിലും കെട്ടിട നിർമാണം മാത്രം ആരംഭിച്ചില്ല.

കേരളാ ട്രഷറി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്‍റ് പ്രോജക്ട് പ്രകാരമാണ് കെട്ടിടം നിർമിക്കുക. ഇതിനായി ഇൻകൽ പ്രോജക്ട് അഡ്വൈസർ സോമശേഖര കൈമളിന്‍റെ നേതൃത്വത്തിൽ പ്രോജക്ട് തയാറാക്കുന്നതിനായി 2019 ജനുവരി 19ന് സ്ഥല പരിശോധനയും നടത്തിയിരുന്നു. ഇത്തരത്തിൽ നിരവധി പരിശോധനകളും ഉറപ്പുകളും നൽകിയതല്ലാതെ സ്ഥലത്ത് ഒരു പണിയുമെടുത്തിട്ടില്ല. നവകേരളാ സദസിൽ കെട്ടിടം നിർമിക്കണമെന്നാവശ്യപ്പെട്ട് പെൻഷൻ സംഘടനാ ഭാരവാഹികൾ നിവേദനം നൽകിയിരുന്നു. സർക്കാരിന്‍റെ നൂറിന പരിപാടിയിലുൾപ്പെടുത്തി കെട്ടിടം പണി നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്.