പയ്യാമ്പലത്തെ തോട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചനിലയിൽ
Tuesday, July 23, 2024 10:29 PM IST
കണ്ണൂർ: പയ്യാമ്പലം ബീച്ചിനോട് ചേർന്ന തോട്ടിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചാലാട് പഞ്ഞീക്കൽ കല്ലാളത്ത് വീട്ടിൽ കൃഷ്ണന്‍റെ മകൻ ശശി (61) ആണ് മരിച്ചത്. പയ്യാന്പലം ബീച്ച് റോഡിലെ സുരക്ഷാജീവനക്കാരനാണ്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് ശശിയെ മരിച്ചനിലയിൽ കാണുന്നത്.

തിങ്കളാഴ്ച അവധിയായിരുന്നതിനാൽ ജോലിക്ക് പോയിരുന്നില്ല. ഇന്നലെ ഉച്ചയ്ക്കായിരുന്നു ജോലിക്ക് കയറേണ്ടിയിരുന്നത്. ശശി എത്താത്തതിനെ തുടർന്ന് ബീച്ച് റോഡിലെ വ്യാപാരികൾ വീട്ടിൽ വിളിച്ച് അന്വേഷിച്ചു. രാവിലെ ജോലിക്കായി വീട്ടിൽനിന്നും ഇറങ്ങിയെന്നായിരുന്നു മറുപടി.


തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണു മരിച്ചനിലയിൽ കാണുന്നത്. രാവിലെ മുള്ളങ്കണ്ടി പാലത്തിനു സമീപത്തുകൂടെ ശശി നടന്നുവരുന്നത് സമീപവാസികൾ കണ്ടിരുന്നു. തോട്ടിനു സമീപത്തുകൂടെ നടക്കുന്നതിനിടയിൽ കാൽവഴുതി തോട്ടിൽ വീണതാകാമെന്നാണു സംശയം.

മൃതദേഹം കണ്ണൂർ ഗവ. ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ. അസ്വാഭാവിക മരണത്തിന് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.