കാറിടിച്ച് നിയന്ത്രണംവിട്ട ബൈക്ക് ഹോട്ടലിലേക്ക് ഇടിച്ചുകയറി; അഞ്ചുപേർക്കു പരിക്ക്
Tuesday, July 23, 2024 1:50 AM IST
ഒടുവള്ളി: കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് ഓടിച്ചിരുന്നയാളുൾപ്പെടെ ഹോട്ടലിലേക്ക് ഇടിച്ചുകയറി. ബൈക്ക് യാത്രക്കാരനും ഹോട്ടലിൽ ഉണ്ടായിരുന്നവരും ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഒടുവള്ളി ടൗണിലായിരുന്നു സംഭവം.

ആലക്കോട് ഭാഗത്തുനിന്നും വന്ന കാർ നടുവിൽ ഭാഗത്തുനിന്നും വന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തെ വനിത ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ബിനോയ്, സജികുമാർ എന്നിവർക്കും ഹോട്ടൽ ജീവനക്കാരായ സെബാസ്റ്റ്യൻ, ബാബു, ബൈക്ക് ഓടിച്ചിരുന്ന വിമുക്ത ഭടൻ ആനന്ദ് എന്നിവർക്കാണു പരിക്കേറ്റത്. ബിനോയിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും സജികുമാറിനെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചു.


ഇരുവരുടെയും പരിക്ക് ഗുരുതരമാണ്. സെബാസ്റ്റ്യൻ, ബാബു എന്നിവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ആനന്ദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. അപകടത്തിൽ ഹോട്ടലിന് അരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.