കരുവഞ്ചാലിൽ മരം വീണ് വാഹനങ്ങൾ തകർന്നു
Tuesday, July 23, 2024 1:50 AM IST
കരുവഞ്ചാൽ: ശക്തമായ കാറ്റിൽ കരുവഞ്ചാലിൽ പുതുതായി നിർമിക്കുന്ന പാലത്തിന് സമീപത്തെ മരം വീണ് വാഹനങ്ങൾ തകർന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഓട്ടോറിക്ഷകൾക്കും കാറിനുമാണ് കേടുപാടുകൾ സംഭവിച്ചത്. വൈദ്യുത ലൈനും പോസ്റ്റുകളും തകർന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

ഏറെ നാളായി അപകടഭീഷണിയുയർത്തിനിന്ന മരമാണ് നിലംപതിച്ചത്. ഈ മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ വില്ലേജിൽ ഉൾപ്പെടെ പരാതി നൽകിയിരുന്നു. എന്നാൽ, ഇത് പൊതുമരാമത്ത് വകുപ്പാണ് മുറിച്ചുമാറ്റേണ്ടതെന്നും പൊതുമരാമത്ത് വകുപ്പിന് നോട്ടീസ് നൽകാമെന്നുമാണ് വില്ലേജ് അധികൃതർ പറഞ്ഞിരുന്നത്. ഭീഷണിയായി നിന്നിരുന്ന മരം മുറിച്ചു മാറ്റാതെ അപകടങ്ങൾക്ക് വഴിയൊരുക്കിയത് നാട്ടുകാരുടെ പ്രതിഷേധത്തിനും കാരണമായി.


ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് പുതിയ പാലത്തിന് സമീപം വൻമരം റോഡിലേക്ക് പതിച്ചത്. ഇതേ തുടർന്ന് സമീപത്തെ അപകടാവസ്ഥയിലുള്ള മറ്റു രണ്ടുമരങ്ങളും മുറിച്ചു നീക്കാൻ തീരുമാനിച്ചതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. വൈകുന്നേരം അഞ്ചോടെയാണ് കരുവഞ്ചാൽ ആലക്കോട് റോഡിൽ ഗതാഗതം പുനസ്ഥാപിച്ചത്.

അതുവരെ കരുവഞ്ചാലിൽ നിന്നും നെല്ലിപ്പാറ വഴി വാഹനങ്ങൾ തിരിച്ചു വിടുകയായിരുന്നു. ഇടുങ്ങിയ ഈ റോഡിലൂടെയുള്ള യാത്ര കൂടുതൽ ഗതാഗത കുരുക്കും സൃഷ്ടിച്ചു. രാത്രിയിലാണ് മരം മുറിച്ചു മാറ്റുകയാണെങ്കിൽ ഏറെനേരമുള്ള ഗതാഗതക്കുരുക്ക് ഉണ്ടാകില്ലായിരുന്നു. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഏറെനേരം ഗതാഗതക്കുരുക്കിൽ അകപെട്ടതോടെ ഏറെ വൈകിയാണ് വീട്ടിലെത്തിയത്.