നിപ പ്രതിരോധം: കണ്ണൂരിൽ ആരോഗ്യവകുപ്പ് അടിയന്തര യോഗം ചേർന്നു
Tuesday, July 23, 2024 1:50 AM IST
കണ്ണൂർ: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിനും മറ്റു അടിയന്തര നടപടികളെക്കുറിച്ച് കൂടിയാലോചിക്കുന്നതിനും ആരോഗ്യകുപ്പിന്‍റെ അടിയന്തരയോഗം ജില്ലാ മെഡിക്കൽ ഓഫീസിൽ ഡിഎംഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാടിന്‍റെ അധ്യക്ഷതയിൽ ചേർന്നു.

ജില്ലയിൽ ഇതുവരെ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ റിപ്പോർട്ട് ചെയ്യപ്പെട്ട നിപ രോഗിയുടെ സമ്പർക്കത്തില്‍ കണ്ണൂർ സ്വദേശികൾ ഉൾപ്പെട്ടതായും വിവരം ലഭിച്ചിട്ടില്ല. എന്നിരുന്നാലും സമീപ ജില്ലകളിൽ ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതാണെന്ന് യോഗം വിലയിരുത്തി.
ഇതുമായി ബന്ധപ്പെട്ടു ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കലണ്ടര്‍ കൃത്യമായി പാലിക്കുവാനുള്ള നിര്‍ദേശം എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നല്‍കും.

നിപ പ്രതിരോധ മുന്നൊരുക്കത്തിന്‍റെ ഭാഗമായി ജിലയിലെ പ്രധാന ആശുപത്രികളില്‍ ഐസൊലേഷൻ വാർഡ് സജ്ജീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താന്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ.കെ.ടി.രേഖ, ഡോ.കെ.സി.സച്ചിന്‍, ഡോ.അനീറ്റ കെ.ജോസി, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി.കെ.അനില്‍ കുമാർ, മറ്റു പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.


പൊതുജനങ്ങള്‍ക്കുള്ള നിർദേശങ്ങൾ

* രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക.
* ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവരും ആള്‍ക്കൂട്ടങ്ങളിലേക്ക് പോകുന്നവരും മാസ്ക് ധരിച്ചിരിക്കുന്നതാണ് അഭികാമ്യം.
* പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ജീവിത ശൈലി രോഗങ്ങൾ എന്നിവ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കുക.
* വീണു കിടക്കുന്നതും പക്ഷികൾ കടിച്ചു എന്ന് സംശയിക്കുന്നതുമായ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. പഴങ്ങൾ കഴുകി വൃത്തിയാക്കി മാത്രം കഴിക്കുക.
* നിപ രോഗിയുമായോ അവരുടെ സമ്പര്‍ക്കത്തില്‍ വന്ന വ്യക്തികളുമായോ കണ്ണൂർ ജില്ലയിലെ ആരെങ്കിലും സമ്പര്‍ക്കത്തില്‍ വന്നതായി സംശയിക്കുന്നുണ്ടെങ്കിൽ അത്തരം വ്യക്തികള്‍ ആരോഗ്യവകുപ്പ് പ്രവർത്തകരുമായി ബന്ധപ്പെടുക.