കനത്ത കാറ്റിൽ വ്യാപക നാശനഷ്ടം
Tuesday, July 23, 2024 1:50 AM IST
ഇരിട്ടി: ഇന്നലെ ഉച്ചയോടെ പെയ്ത കനത്ത മഴയിലും കാറ്റിലും അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി മേഖലയിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. കരിക്കോട്ടക്കരി ഉരുപ്പംകുറ്റി റോഡിൽ കൃഷിഭവനു സമീപം പൊതുമരാമത്ത് റോഡിലെ കൂറ്റൻ വാകമരത്തിന്‍റെ ശിഖരം ഒടിഞ്ഞുവീണ് വള്ളിക്കാവുങ്കൽ ബാബുവിന്‍റെ പുരയിടത്തിലെ തെങ്ങും മാവും അടക്കം നിരവധി ഫലവൃക്ഷങ്ങൾ നശിച്ചു. വീടിന്‍റെ മതിലടക്കം തകർന്ന നിലയിലാണ്. കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾക്ക് സമീപം വരെയും മരച്ചില്ലകൾ എത്തിയെങ്കിലും കേടുപാടുകൾ ഒന്നും സംഭവിച്ചില്ല.
പൊതുമരാമത്ത് റോഡിലെ അപകടാവസ്ഥയിലായ കൂറ്റൻ വാഗമരം മുറിച്ചു മാറ്റണമെന്ന് പ്രദേശവാസികൾ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ ഇതൊന്നും ചെവിക്കൊണ്ടിരുന്നില്ല. കേടുവന്ന ദ്രവിച്ച ഒരു ശിഖരം തകർന്ന് വീണതോടെ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മറ്റ് രണ്ട് ശിഖരങ്ങൾ കൂടുതൽ അപകടാവസ്ഥയിലായിരിക്കുകയാണ്. രണ്ടുമാസം മുമ്പ് മരം മുറിച്ചു മാറ്റുന്നതിന് കരാറുകാരൻ എത്തിയെങ്കിലും മറ്റ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മുറിക്കാതെ പോവുകയായിരുന്നു. മരം വീണതോ‌ടെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു. സ്ഥലത്തെത്തിയ കരിക്കോട്ടക്കരി പോലീസ് എസ്ഐ പ്രഭാകരന്‍റെ നേതൃത്വത്തിൽ പോലീസും നാട്ടുകാരും ചേർന്ന് അപകടാവസ്ഥയിലായ മരം മുറിച്ചു നീക്കി. പഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, വൈസ്പ്രസിഡന്‍റ് ബീന റോജസ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഐസക് ജോസഫ്, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ചാക്കോ, കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം പ്രസിഡന്‍റ് മനോജ് എം.കണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.

കരിക്കോട്ടക്കരി 18 ഏക്കർ റോഡിൽ തേക്ക് കടപുഴകി ഒറവാറന്തറ ജിന്നിയുടെ വീട്ടു മുറ്റത്തേക്ക് പതിച്ചു. ജിന്നിയുടെ വീട്ടു മതിലിന് കേടുപാടുകൾ സംഭവിച്ചു. സമീപത്തെ പുരയിട ത്തിൽ നിന്ന മരമാണ് വീട്ടുമുറ്റത്തേക്ക് പതിച്ചത്. റബർ മരങ്ങൾ വ്യാപകമായി പൊട്ടിവീണിട്ടുണ്ട് . മരം പൊട്ടിവീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. സ്ഥലം ഉടമ അപകട കരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാത്തതാണ് അപകടകാരണം എന്ന് പ്രദേശവാസികൾ പറയുന്നു.

അയ്യൻകുന്നിലെ വിവിധ മേഖലകളിൽ വീശിയ കാറ്റിൽ മരങ്ങൾ കടപുഴകി വീണതിൽ എടൂർ സെക്ഷന്‍റെ കീഴിൽ നിരവധി പോസ്റ്റുകൾ തകർന്ന് വീണു. പ്രദേശത്തെ വൈദ്യതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. വീടുകളുടെ ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. എടൂർ സെക്ഷനു കീഴിൽ മാത്രം മൊത്തം ആറ് എച്ച്ടി പോസ്റ്റുകളും 20 എൽടി പോസ്റ്റുകളും തകർന്നു. നിരവധി സ്ഥലത്ത് മരം വീണ് വൈദ്യത കമ്പികൾ പൊട്ടി. ഇന്നും നാളേയുമായി വൈദ്യതി ബന്ധം പുനഃസ്ഥാപിക്കാനാകുമെന്ന് കെഎസ്ഇബി എടൂർ സെക്ഷൻ അസിസ്റ്റന്‍റ് എൻജിനിയർ പി.ജി. സനീഷ് പറഞ്ഞു.

കേളകം: കേളകം, കൊട്ടിയൂർ, കണിച്ചാൽ പഞ്ചായത്തുകളിലായി ഇന്നലെ ഉച്ചകഴിഞ്ഞ് വീശിയടിച്ച കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. കാർഷികവിളകൾക്കും വ്യാപക നാശമാണ്. അടയ്ക്കാത്തോട്, ചെട്ടിയാംപറമ്പ്, തുള്ളൽ, കുണ്ടേരി, കണ്ടപുനം, മന്ദംചേരി, പൂളക്കുറ്റി, നെടുംപുറംചാൽ എന്നിവിടങ്ങളിലാണ് വ്യാപകമായി കാറ്റ് നാശം വിതച്ചത്.

കേളകം പഞ്ചായത്തിലെ വെള്ളൂന്നിയിലെ കുന്നിന്‍റാത്ത് സുരേഷ്, ഇല്ലിമുക്ക് സ്വദേശി വെള്ളാനിക്കുന്നേൽ സജി. കണിച്ചാർ പഞ്ചായത്തിലെ മണ്ണാളി രാമകൃഷ്ണൻ, വേലേരി കുമ്പ, മരാടി രാജീവൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാട് സംഭവിച്ചത്. കൊട്ടിയൂർ ഭാഗത്ത് 15 വൈദ്യുത തൂണുകൾ മരം വീണ് തകർന്നു. മന്നം ചേരിയിൽ വൈദ്യുത തൂണുകളും മരങ്ങളും റോഡിലേക്ക് മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു. നാട്ടുകാരും ഫയർഫോഴ്സും പഞ്ചായത്ത് ദ്രുതകർമ സേനയും മരം മുറിച്ചു നീക്കിയാണ് ഗതാഗത തടസം നീക്കിയത്. കണിച്ചാർ പഞ്ചായത്തിലെ മണ്ണാർതോട്ടം ജോൺ, മണാളി ബാലകൃഷ്ണൻ, കൊട്ടിയൂർ മന്ദം ചേരിയിലെ വത്സല, ചന്ദ്രൻ എന്നിവരുടെ കാർഷിക വിളകളും കനത്ത കാറ്റിൽ നശിച്ചു.

മട്ടന്നൂർ: കളറോഡ് വീടിനു മുകളിൽ മരം വീണ് അപകടം. ഇരിട്ടി നഗരസഭ കൗൺസിലർ പി. ബഷീറിന്‍റെ വീടിന്‍റെ മുകളിലാണ് ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിൽ മരം വീണത്. വീടിന്‍റെ ടാങ്ക് ഉൾപ്പെടെ തകർന്നു.

എടയന്നൂരിൽ വീടിനു മുകളിൽ കൂറ്റൻ മരം വീണ് വീടിനു കേടുപാടുകൾ സംഭവിച്ചു. കെ. അനസിന്‍റെ വീടിനു മുകളിലാണു മരം വീണത്. ഇന്നലെ വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലുമാണു നാശനഷ്ടം.

കൂത്തുപറമ്പ്: ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ ചുഴലി കാറ്റിൽ തൃക്കണ്ണാപുരം ഗ്രാമീണ വായനശാലയ്ക്ക് സമീപം ജാനകി സദനത്തിൽ രതിയുടെ വീട്ടുപറമ്പിലെ തേക്ക് മരം പൊട്ടി വീണ് വൈദ്യുതി ബന്ധം താറുമാറായി. പന്നിയോറയിലെ കൃഷ്ണപ്രീയയുടെ വീട്ടിലെ കാർഷെഡിൽ തെങ്ങ് വീണു. തൃക്കണ്ണാപുരം ഗ്രാമീണ വായനശാലയ്ക്ക് സമീപം മരം പൊട്ടിവീണു.