നെല്ലൂന്നിയിൽ വീണ്ടും അപകടം; കാറുകൾ കൂട്ടിയിടിച്ച് എട്ടുപേർക്കു പരിക്ക്
Tuesday, July 23, 2024 1:50 AM IST
മട്ടന്നൂർ: നെല്ലൂന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. ഏഴു പേരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നെല്ലൂന്നി മസ്ജിദിന് സമീപത്താണ് അപകടം. നെല്ലൂന്നി സ്വദേശികളായ മുഹമ്മദലി (50), ശുക്കൂർ (52), കണ്ടംകുന്ന് സ്വദേശികളായ ടി.പി. അനിത (55), ആരവ് അരുൺ (ഒന്നര വയസ്), ധ്യാനി അരുൺ (ആറ്), ശരിധരൻ (32), ടി.പി. അരുൺ (37) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും മുനീറി (65) നെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാമാനത്തമ്പലത്തിൽ പോയി തിരിച്ച് കണ്ടം കുന്നിലേക്ക് വരികയായിരുന്ന കാറും നെല്ലൂന്നി മസ്ജിദിലേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കഴിഞ്ഞ ദിവസം നെല്ലൂന്നിലുണ്ടായ അപകടത്തിൽ രണ്ടുപേർ മരണപ്പെട്ട സ്ഥലത്തിനടുത്താണ് ഇന്നലെ രാത്രി വീണ്ടും അപകടം ഉണ്ടായത്. അപകടം നടന്ന ഉടനെ ഹൈവേ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി.