കരിങ്കൽ ക്വാറിയിലെ അപകടം: വട്ടിപ്രത്ത് അവലോകന യോഗം
Tuesday, July 23, 2024 1:50 AM IST
കൂത്തുപറമ്പ്: കരിങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് വൻ അപകടം സംഭവിച്ച വട്ടിപ്രത്ത് കെ.കെ. ശൈലജ എംഎൽഎയുടെ സാന്നിധ്യത്തിൽ അവലോകനയോഗം ചേർന്നു. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന വട്ടിപ്രം യുപി സ്കൂളിലാണ് അവലോകന യോഗം ചേർന്നത്. കരിങ്കൽ ക്വാറിയുടെ പരിസരപ്രദേശങ്ങളിൽ അപകടാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുടരാൻ യോഗം തീരുമാനിച്ചു. അപകടത്തിൽ വീട് നഷ്ടപ്പെട്ട രണ്ടു കുടുംബങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തഹസിൽദാരെ ചുമതലപ്പെടുത്തി.

ആളുകൾ ക്വാറി സന്ദർശിക്കുന്നത് ഒഴിവാക്കാൻ സ്ഥലത്ത് പോലീസ് സാന്നിധ്യം ഉറപ്പുവരുത്തും. പ്രദേശത്തെ അപകടാവസ്ഥയിലുള്ള ക്വാറികൾ മുഴുവൻ മണ്ണിട്ട് മൂടുന്നതു സംബന്ധിച്ച് യോഗത്തിൽ ചർച്ചയായി. കാലാവസ്ഥ അനുകൂലമായാൽ പ്രദേശത്തെ ക്വാറി ഉടമകളുടെ യോഗം വിളിച്ചുചേർക്കും.ഇന്നലെ ജിയോളജി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഡ്രോൺ ഉപയോഗിച്ച് ക്വാറികളിൽ വിശദമായ പരിശോധന നടത്തി.

ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ രണ്ടു വീടുകളാണ് പൂർണമായും തകർന്നത്. അപകടാവസ്ഥ കണക്കിലെടുത്ത് പ്രദേശത്തെ 33 കുടുംബങ്ങളെയാണ് ഞായറാഴ്ച രാത്രിയോടെ മാറ്റി പാർപ്പിച്ചിട്ടുള്ളത്. മാങ്ങാട്ടിടം പഞ്ചായത്തിന്‍റെയും റവന്യൂവകുപ്പിന്‍റെയും നേതൃത്വത്തിൽ വട്ടിപ്രം യുപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നാണ് 10 കുടുംബങ്ങളെ മാറ്റിയിട്ടുള്ളത്. 23 കുടുംബംഗങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റി. ഭക്ഷണം, താമസ സൗകര്യം, വെളിച്ചം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ദുരിതാശ്വാസ ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. മഴ തുടരുന്നതിനാൽ അപകടാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അപകടമുണ്ടായതുൾപ്പെടെയുള്ള ക്വാറികളുടെ സമീപത്ത് താമസിക്കുന്നവരെ മാറ്റിയിട്ടുള്ളത്.


ഡപ്യൂട്ടി കളക്‌ടർ, സബ് കളക്ടർ, തഹസിൽദാർ, പഞ്ചായത്ത് പ്രസിഡന്‍റ്, ജനപ്രതിനിധികൾ, വിവിധ രാഷ്‌‌ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു. ദുരിതാശ്വാസ ക്യാമ്പ് അവസാനിക്കുന്നതുവരെ സ്കൂളിന് അധികൃതർ അവധി നൽകിയിട്ടുണ്ട്.