മഴക്കാലരോഗഭീതിയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ്
Monday, May 27, 2024 1:36 AM IST
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പരിസരത്ത് മാലിന്യങ്ങൾ കുമിഞ്ഞ് കൂടി. പ്ലാസ്റ്റിക് മാലിന്യങ്ങൾ, നിർമാണ പ്രവൃത്തിയുടേയും അല്ലാതെയുമുള്ള ഇരുമ്പു തുരുമ്പു വേസ്റ്റുകൾ, പൊട്ടി തകർന്ന ചില്ലുകൾ, ഇലക്ട്രിക് വേസ്റ്റുകൾ, മെഡിക്കൽ വേസ്റ്റുകൾ തുടങ്ങി എല്ലാ തരം വേസ്റ്റുകളുടേയും കലവറയായി മെഡിക്കൽ കോളജ് പരിസരം മാറിയിട്ട് കാലമേറയായി.

മെഡിക്കൽ ആവശ്യത്തിനുള്ള ദ്രാവകം കൊണ്ടുവന്ന നൂറ് കണക്കിന് പ്ലാസ്റ്റിക് കാനുകൾ കൂട്ടിയിട്ട നിലയിലാണ്. ഇപ്പോൾ തന്നെ മെഡിക്കൽ കോളജ് പരിസരം കൊതുക്, ഇഴജന്തുക്കൾ, തെരുവു നായകൾ തുടങ്ങിയവയുടെ വിഹാര കേന്ദ്രമാണ്. ഈ മാലിന്യങ്ങൾ മഴക്കാലത്ത് ഒഴുകി എല്ലായിടത്തും എത്താനും പ്ലാസ്റ്റിക് കാനുകളടക്കുള്ളവയിലും വെള്ളം കെട്ടി നിന്ന് കൊതുക് വളരാൻ കാരണമാകും ജില്ലാ എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് പരിശോധന നടത്തി മാലിന്യങ്ങൾ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് നിരവധി തവണ പിഴ ചുമത്തിയിട്ടും ഈ മാലിന്യങ്ങൾ ഒക്കെ ഈ പരിസരത്ത് തന്നെ കിടക്കുന്നത് മെഡിക്കൽ കോളജ് അധിക്യതർ ഒരു അലങ്കാരമായി കാണുകയാണ്.


മഞ്ഞപ്പിത്തം, ഡെങ്കിപ്പനി ,എലിപ്പനി പോലെയുള്ള രോഗ ഭീഷണി വ്യാപകമാകുമ്പോഴും കണ്ണൂർ, കാസർഗോഡ് ജില്ലയിലെ പ്രധാന ആശുപത്രിയായ കണ്ണൂർ ഗവ മെഡിക്കൽ കോളജിലെ ഈ മാലിന്യ കൂമ്പാരങ്ങൾ മാറ്റാൻ പരിഹാരം കാണാത്തതിനാൽ കടുത്ത പ്രതിഷേധത്തിലാണ് പരിസരത്തെ പ്രദേശവാസികളും, മെഡിക്കൽ കോളജ് ജീവനക്കാരും.