നാലാം ദിവസവും ഗാന്ധിസർക്കിളിലെ സിഗ്നൽ പുനഃസ്ഥാപിച്ചില്ല
Saturday, May 25, 2024 1:32 AM IST
കണ്ണൂർ: കാൾടെക്സ് ഗാന്ധി സർക്കിളിലെ സിഗ്നൽ സംവിധാനം തകരാറിലായിട്ട് നാലുദിവസം പിന്നിട്ടിട്ടും പരിഹാരം കാണാതെ അധികൃതർ. പോലീസുകാരെ നിർത്തിയാണ് ഇത്ര ദിവസം ട്രാഫിക് കൺട്രോൾ ചെയ്യുന്നത്. എന്നിട്ടും ചില സമയങ്ങളിൽ തിരക്കേറുകയാണ്. എന്നാൽ, ഉച്ചകഴിഞ്ഞുള്ള പല സമയത്തും ഇവിടെ പോലീസുകാർ ഉണ്ടാകാറില്ലെന്ന് ഇതിലെ യാത്ര ചെയ്യുന്നവർ പറയുന്നു. നഗരത്തിലെ പ്രധാന തിരക്കുള്ള സ്ഥലങ്ങളിൽ ഒന്നാണ് ഗാന്ധിസർക്കിൾ.

സിഗ്നൽ ഇല്ലാത്തതു കൊണ്ട് തന്നെ വേഗത്തിലെത്താനുള്ള ശ്രമത്തിൽ വലിയ വാഹനങ്ങൾ തട്ടി ഇരുചക്ര വാഹനങ്ങൾ അടക്കം അപകടത്തിൽപ്പെട്ടിട്ടുണ്ട്. സിഗ്നൽ ഉള്ളപ്പോൾ ചുവപ്പ് സിഗ്നൽ വരുമ്പോൾ സീബ്രാ ക്രോസിംഗിലൂടെ എളുപ്പത്തിൽ റോഡ് മുറിച്ച് കടക്കാനാകുമെന്നും ഇത് തകരാറ് ആയതോടെ റോഡ് മുറിച്ചുകടക്കാൻ മണിക്കൂറുകൾ നോക്കി നിക്കേണ്ട സ്ഥിതിയാണെന്ന് ഇതിലെ യാത്ര ചെയ്യുന്നവർ പറയുന്നു.


ഗാന്ധി സർക്കിളിലേയും താണയിലേയും സിഗ്നൽ സംവിധാനം ഒരുക്കിയത് കെൽട്രോൺ ആണ്. അറ്റകുറ്റപ്പണി നടത്തേണ്ടതും അവരാണ്. ജനുവരി 31 ഓടെ കെൽട്രോണുമായുള്ള കരാർ കാലാവധി അവസാനിച്ചിരുന്നു. സിഗ്നലിന്‍റെ ഇൻവെട്ടറും തകരാറായിരുന്നു. കോർപറേഷൻ ഇടപെട്ട് ഫണ്ട് ലഭ്യമാക്കി ഇൻവെട്ടർ തകരാർ പരിഹരിച്ച് സിഗ്നൽ പ്രവർത്തിപ്പിക്കാൻ നടപടിയായിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ സിഗ്നൽ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.