വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിംഗ്; പെരുമ്പടവിൽ എന്നും ഗതാഗതക്കുരുക്ക്
Sunday, July 7, 2024 8:13 AM IST
പെരുമ്പടവ്: മലയോരത്തെ പ്രധാന ടൗണുകളിൽ ഒന്നായ പെരുമ്പടവിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് മൂലം ഗതാഗതക്കുരുക്ക് സ്ഥിരം സംഭവമായി മാറി. പ്രത്യേകിച്ചും റോഡിന് വീതി കുറഞ്ഞ സ്കൂൾ റോഡിലാണ് വാഹനങ്ങൾ ഇരുവശത്തും പാർക്ക് ചെയ്യുന്നത്.

ഈ റോഡിൽ പലസ്ഥലങ്ങളിലും എട്ടുമീറ്ററിൽ താഴെയാണ് വീതിയുള്ളത്. കൂടാതെ റോഡിന് ഇരുവശത്തും ഓവുചാലും ഉണ്ട്. ഇവയ്ക്ക് സ്ലാബുകൾ ഇട്ട് മൂടിയിട്ട് പോലും ഇല്ല. വാഹനങ്ങൾ ഇരുവശത്തും അലക്ഷ്യമായി പാർക്ക് ചെയ്യുന്നതുമൂലം ഒരു സൈഡിലേക്ക് പോലും വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത അവസ്ഥയാണ്.

ഈ റോഡിനോട് ചേർന്നുള്ള സ്കൂളുകളിൽ കെജി സ്കൂൾ മുതൽ ഹയർ സെക്കൻഡറി സ്കൂളിൽ വരെ ആയിരത്തിലധികം കുട്ടികളും പഠിക്കുന്നുണ്ട്. കൂടാതെ സെന്‍റ് ജോസഫ്സ് പള്ളി, വിവിധ ബാങ്കുകൾ, ആശുപത്രികൾ, നിരവധി വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഈറോഡ് എരുവാട്ടി തേർത്തല്ലി മേഖലകളിലേക്കും, തളിപ്പറമ്പിലേക്കും കടന്നു പോകുന്നതാണ്. വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന വലിയ വാഹനങ്ങൾ ഉൾപ്പെടെയാണ് റോഡരികിൽ പാർക്ക് ചെയ്യുന്നത്.

മിക്കവാറും വാഹനങ്ങൾ പാർക്ക് ചെയ്ത് ഡ്രൈവർമാർ ഇറങ്ങിപ്പോകുന്നത് മൂലം വാഹനങ്ങൾ എടുത്തു മാറ്റാൻ പോലും കഴിയാത്ത അവസ്ഥയാണ്. സ്കൂൾ വിട്ടുപോകുമ്പോൾ കുട്ടികൾക്ക് നടന്നു പോകാൻ പോലും കഴിയാറില്ല. പോലീസ് അധികാരികളെ ഉൾപ്പെടെ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രശ്നത്തിന് ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. പെരുമ്പടവിൽ ഹോം ഗാർഡിന്‍റെ സേവനം ലഭ്യമായിരുന്നപ്പോൾ ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിച്ചിരുന്നു.

ഇപ്പോൾ ഹോം ഗാർഡിന്‍റെ സേവനവും ലഭ്യമല്ല. റോഡിന് ഇരുവശത്തുമുള്ള ഓവുചാലുകൾ സ്ലാബ് ഇട്ടുമൂടണം എന്ന് നിരവധി തവണ നാട്ടുകാർ ഗ്രാമസഭയിൽ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നത് ആണെങ്കിലും ഈ വിഷയത്തിലും ജനപ്രതിനിധികളോ ത്രിതല പഞ്ചായത്തോ താല്പര്യം എടുത്തിട്ടില്ല. റോഡിൽ സ്ഥിരമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.