ഞാലിപ്പൂവൻ- 100+ നേന്ത്രപ്പഴം- 70 +
Monday, July 15, 2024 12:44 AM IST
സ്വന്തം ലേഖകൻ

കണ്ണൂർ: പൂവൻപഴത്തിനെ കടത്തിവെട്ടി ഞാലിപ്പൂവൻ. ഞാലിപ്പൂവന് ചില്ലറ വില്പനവില സെഞ്ചുറി കടന്നിരിക്കുകയാണ്. ആദ്യമായാണ് ഞാലിപ്പൂവന് ഇത്രയും വില ഉയരുന്നതെന്ന് വ്യാപാരികൾ പറയുന്നു. നേന്ത്രപ്പഴത്തിനു വില 70 കടന്നു. കനത്ത മഴയെത്തുടർന്ന് നാടൻ പഴങ്ങളുടെ ദൗർലഭ്യവും ഇതരസംസ്ഥനങ്ങളിൽനിന്ന് എത്തിക്കൊണ്ടിരുന്ന പഴങ്ങളുടെ വരവിൽ കാര്യമായ കുറവുണ്ടായതുമാണ് വില ഉയരാൻ കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ എത്തിയിരുന്നതിന്‍റെ 30 ശതമാനത്തോളം ഉത്പന്നങ്ങൾ മാത്രമേ ഒന്നര മാസമായി എത്തുന്നുള്ളൂ.

സംസ്ഥാനത്തിന് പുറത്തുനിന്നാണ് പ്രധാനമായും ഞാലിപ്പൂവനും ഏത്തയ്ക്കായും എത്തുന്നത്. പഴത്തിനു വില ഉയർന്നത് കർഷകർക്കും പ്രതീക്ഷയേകുന്നുണ്ട്. കർഷകവിപണികളിൽ ഞാലിപ്പൂവന് 70 രൂപ വരെ കർഷകർക്കു ലഭിക്കുന്നുണ്ട്. ഏത്തക്കായ്ക്ക് 60 രൂപയും പാളയൻകോടന് 35 രൂപയും പൂവന് 50 രൂപയും റോബസ്റ്റയ്ക്ക് 30 രൂപയും കൃഷിക്കാർക്ക് ലഭിക്കുന്നു.

ഓണത്തിനു രണ്ടുമാസം അവശേഷിക്കെ പഴങ്ങൾക്ക് വിലയുയരുന്നത് കേരളീയരുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുകയാണ്. ഓണത്തിന് വാഴപ്പഴങ്ങൾ പ്രിയപ്പെട്ട ഇനമാണ്. നേന്ത്രൻ കൊണ്ടുള്ള ശർക്ക ഉപ്പേരിയും കായ വറുത്തതും ഓണസദ്യയിലെ ഒഴിച്ചുകൂടാനാകാത്ത വിഭവങ്ങളാണ്. ഇങ്ങനെ പോയാൽ നേന്ത്രന് ഓണമടുക്കുന്പോൾ ചില്ലറ വില്പന വില125 രൂപ വരെ എത്താൻ സാധ്യതയുള്ളതായി മൊത്തവ്യാപാരികൾ പറഞ്ഞു.