ദൈവദാസനായി സഹോദരൻ; സാക്ഷിയായി മറിയക്കുട്ടി
Sunday, July 14, 2024 8:07 AM IST
ഇരിട്ടി: ആർമണ്ട് അച്ചനെ ദൈവദാസനായി ഉയർത്തുന്ന ചടങ്ങിന് സാക്ഷിയാകാൻ പ്രായാധിക്യത്തിന്‍റെ തടസങ്ങളെല്ലാം മാറ്റിവച്ച് സഹോദരി മറിയക്കുട്ടിയുമെത്തി. അച്ചന്‍റെ ഏഴ് സഹോദരങ്ങളിൽ പുൽപ്പള്ളി മരക്കാവ് ഇടവകയിലെ മുണ്ടയ്ക്കൽ മറിയക്കുട്ടി മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്.

നേരെ മൂത്ത സഹോദരനായ ആർമണ്ട് അച്ചന്‍റെ കൈപിടിച്ച് സ്കൂളിലേക്ക് നടന്നുപോയ ഓർമകൾ മറിയക്കുട്ടിയുടെ മനസിൽ ഇപ്പോഴും നിറം മങ്ങാതെയുണ്ട്. പട്ടാരം ധ്യാനകേന്ദ്രത്തിലെ ചടങ്ങുകൾക്കെത്തിയ മറിയക്കുട്ടി ആ ഓർമകൾ പങ്കുവ‍യ്ക്കുകയും ചെയ്തു. പരേതരായ ജോർജ്, ജോസഫ്, തോമസ്, മാത്യു, അന്നക്കുട്ടി, സിസ്റ്റർ ഫ്രാൻസിസ്ക എന്നിവരാണ് അച്ചന്‍റെ മറ്റു സഹോദരങ്ങൾ. അച്ചന്‍റെ സഹോദര പുത്രൻ ഫാ. ബിജു തോമസ് കപ്പൂച്ചിൻ സഭയിലെ വൈദികനാണ്.

വയനാട്, കോഴിക്കോട് , കോട്ടയം ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന ആർമണ്ട് അച്ചന്‍റെ മണിയമ്പറ മാധവത്ത് കുടുംബത്തിലെ നിരവധിപേരും അമ്മയുടെ വീടായ കീരമല കുടുംബത്തിൽ നിന്നുള്ളവരും നാമകരണ ചടങ്ങിനെത്തിയിരുന്നു.

ചെറുപ്പകാലത്ത് സഹോദരങ്ങളെ കരുതലോടെ കൈപിടിച്ച് നടത്തിയതുപോലെ പൗരോഹിത്യ ജീവിതത്തിലും ചുറ്റുമുള്ളവരെ കരുതലോടെ ചേർത്തുനിർത്തിയ അച്ചനോടുള്ള സ്നേഹാദരവിന്‍റെ തെളിവായിരുന്നു ഇന്നലെ പട്ടാരത്തെ വിമലഗിരി ആശ്രമമുറ്റത്തേക്ക് ഒഴുകിയ ജനാവലി.

ബിജു പാരിക്കപ്പള്ളി