കൂടുതൽ മഴ കണ്ണൂരിൽ
Tuesday, July 16, 2024 12:19 AM IST
ദീപു മറ്റപ്പള്ളി

കണ്ണൂർ: സംസ്ഥാനത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് മഴയിൽ കുറവുണ്ടെങ്കിലും ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ. നിലവിൽ ലഭിക്കേണ്ട മഴയിൽ ഒരു ശതമാനത്തിന്‍റെ കുറവ് മാത്രമാണ് കണ്ണൂരിൽ ഇന്നലെ വരെ രേഖപ്പെടുത്തിയത്. ഇന്നലെ വരെ കണ്ണൂർ ജില്ലയ്ക്ക് ലഭിക്കേണ്ടിയിരുന്നത് 1327.4 മില്ലിമീറ്റർ മഴയായിരുന്നു. ഇതിൽ 1313.1 മില്ലിമീറ്റർ മഴ ലഭിച്ചു.

അയൽജില്ലയായ കാസർഗോഡ് 21 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. 1476.8 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് 1169 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കണ്ണൂരിനു പിറകിലായി കോട്ടയവും തിരുവനന്തപുരവുമാണ്. ഇരു ജില്ലകളിലും ഏഴു ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.
ഇന്നലെ ഉച്ചവരെ മാത്രം കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 100 മില്ലിമീറ്ററിനു മുകളിൽ മഴ ലഭിച്ചു. ഇരു ജില്ലകളിലും ഇന്നലെ റെഡ് അലർട്ടായിരുന്നു. അടുത്ത മൂന്ന് ദിവസങ്ങളിലും ഇരു ജില്ലകളിലും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഇതുവരെ 23 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 973 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ ലഭിച്ചത് 747.7 മില്ലിമീറ്റർ മഴയാണ്.

രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

പലയിടത്തും മരങ്ങൾ വീണും പുഴകരവിഞ്ഞതിനെയും തുടർന്ന് ഗതാഗത തടസമുണ്ടായി. ഇന്നലെ ഉച്ചകഴിഞ്ഞ് മലയോര മേഖലയുടെ പലഭാഗത്തും ചുഴലിക്കാറ്റ് നാശം വിതച്ചു. വീടിന് മുകളിൽ മരങ്ങൾ വീണും നാശമുണ്ടായിട്ടുണ്ട്.