നീർത്തടത്തിലെ തോടുകൾ സംരക്ഷിക്കണം
Sunday, July 14, 2024 8:07 AM IST
പയ്യാവൂർ: പഞ്ചായത്തിലെ ഏഴുമുതൽ പത്തുവരെ വാർഡുകളിൽ ഉൾപ്പെടുന്ന ഉപ്പുപടന്ന നീർത്തടത്തിലെ തോടുകളുടെ സംരക്ഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്ത്. പണ്ടുകാലം മുതൽ കുന്നത്തൂർ മലയിൽ നിന്നുത്ഭവിച്ച് ഉപ്പുപടന്ന തോടായി മുത്താറിക്കളം, തണ്ട്മൂല, കാക്കത്തോട് എന്നിവിടങ്ങളിലൂടെ ഒഴുകി ചമതച്ചാൽ പുഴയിൽ ചേരുന്ന വലിയ നീർച്ചാലാണിത്.
ഏകദേശം പത്തു കിലോമീറ്റർ ദൂരത്തിൽ പത്തു മുതൽ പന്ത്രണ്ട് മീറ്റർ വരെ വീതിയുമുണ്ട്.

1997-98 കാലത്ത് തുടങ്ങിയ നീർത്തട പദ്ധതിയുടെ ഭാഗവുമാണ്. ഇതുവരെ ഇവിടെ മഴക്കാലത്ത് കരയിടിച്ചിലുണ്ടാകുകയോ വേനൽക്കാലങ്ങളിൽ തോട്ടിലെ വെള്ളം വറ്റുകയോ ചെയ്തിട്ടില്ല. തോടിന്‍റെ ഇരുഭാഗത്തുമായുള്ള പുരയിടങ്ങളിലെ കിണറുകളിൽ ജലക്ഷാമം അനുഭവപ്പെട്ടിരുന്നുമില്ല. കൃഷിയിടങ്ങളിൽ ജലസേചനത്തിനാവശ്യമായ വെള്ളവും ലഭിച്ചിരുന്നു. 

തോടിന്‍റെ ഇരു കരകളിലേയും പുറമ്പോക്ക് ഭൂമിയിൽ വളരുന്ന ഈറ്റ, മുള, കണ്ടൽ, തഴ, ചെറു മരങ്ങൾ എന്നിവയാണ് കടുത്ത വേനലിലും ഇവിടെ ഹരിതാവസ്ഥ നിലനിർത്തിയത്. ഇപ്പോൾ ഈ പ്രധാന തോടിന്‍റെ അവസ്ഥ വളരെ ശോചനീയമാണ്. മഴക്കാലമാകുന്നതോടെ ചില സാമൂഹിക വിരുദ്ധർ കണ്ടൽക്കാടുകളും, മുളകൾ, തഴകൾ, ചെറുമരങ്ങൾ എന്നിവ വെട്ടിനശിപ്പിച്ച് തോടിന്‍റെ പ്രകൃതിദത്തമായ അവസ്ഥ ഇല്ലാതാക്കുകയാണ്. ഇങ്ങനെ പോയാൽ സമീപ ഭാവിയിൽ തന്നെ ഈ പ്രദേശത്ത് കുടിവെള്ളം ഇല്ലാതാകും.

ഇത്തരം തോടുകളിലെ നീരൊഴുക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ വില്ലേജ്, പഞ്ചായത്ത്, കൃഷിവകുപ്പ് അധികാരികൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് പ്രകൃതിയെ നശിപ്പിക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ മുഖം നോക്കാതെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ചമതച്ചാൽ പാരീഷ് ഹാളിൽ ചേർന്ന ഉപ്പുപടന്ന നാളീകേര കർഷക സംഘം യോഗം ആവശ്യപ്പെട്ടു. ജോയി പുല്ലാട്ട് പ്രമേയം അവതരിപ്പിച്ചു.