കൂട്ടുപുഴയിൽ വാഹന പരിശോധന‌ റോഡിൽ ജീവൻ പണയം വച്ച്
Monday, July 15, 2024 12:45 AM IST
ഇരിട്ടി: കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിലെ മൂന്ന് ചെക്ക് പോസ്റ്റുകളിൽ ജീവനക്കാർ വാഹന പരിശോധന നടത്തുന്നത് അതീവ അപകടാവസ്ഥയിൽ. പോലീസ്, എക്സൈസ്, ആർടിഎ ചെക്ക് പോസ്റ്റുകളാണ് കൂട്ടുപുഴയിൽ പ്രവർത്തിക്കുന്നത്.

കർണാടക ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളെ നിർത്തിക്കാൻ സംവിധാനങ്ങളൊന്നുമില്ലാത്തതിനാൽ മൂന്ന് ചെക്ക് പോസ്റ്റുകളിലുള്ളവരും റോഡിൽ ഇറങ്ങി നിന്ന് കൈകാണിച്ചാണ് വാഹനങ്ങളെ നിർത്തുന്നത്. വാഹനം നിർത്താതെ പോയാൽ പരിശോധകർക്ക് ഒന്നും ചെയ്യാനുമാകില്ല. ഡ്രൈവർമാരുടെ ശ്രദ്ധയൊന്ന് പാളിയാൽ റോഡിലുള്ള ജീവനക്കാരന്‍റെ ജീവൻ തന്നെ നഷ്ട‌മാകും.

ഇതിനുമുന്പ് ലഹരിക്കടത്ത് സംഘങ്ങൾ വാഹനത്തിൽ ജീവനക്കാരെ തട്ടിക്കൊണ്ടുപോയതും പരിശോധനക്കിടയിൽ വാഹനവുമായി കടന്നുകളഞ്ഞതും വാഹനം നിർത്താതെ പോയതുമായ സംഭവങ്ങളുണ്ടായിരുന്നു. എന്നാൽ, ഇത് ആവർത്തിക്കാതിരിക്കാനുള്ള സംവിധാനം ഒരുക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഇനിയും നടപടികൾ ഉണ്ടായിട്ടില്ല. പാലത്തിന് സമീപം ബസ് കാത്തിരിക്കാൻ സംവിധാനമില്ലാത്തത് യാത്രക്കാരെയും ദുരിതത്തിലാക്കുന്നുണ്ട്. മഴയും വെയിലും കൊണ്ടാണ് നിലവിൽ യാത്രക്കാർ ഇവിടെ നിൽക്കുന്നത്.