മട്ടന്നൂർ നഗരസഭാ യോഗത്തിൽ നിന്ന് യുഡിഎഫ് കൗൺസിലർമാർ ഇറങ്ങിപ്പോയി
Tuesday, July 16, 2024 1:48 AM IST
മട്ടന്നൂർ: അങ്കണവാടി ജീവനക്കാരുടെ നിയമന പട്ടിക റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മട്ടന്നൂർ നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് യുഡിഎഫ് കൗൺസിലർമാർ ഇറങ്ങിപ്പോയി. അർഹതപെട്ടവരെ ഒഴിവാക്കിയാണ് ലിസ്റ്റ് തയാറാക്കിയതെന്ന് പറഞ്ഞാണ് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങി പോയത്.

കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് പി. രാഘവനാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്. ചെയർമാൻ അവതരണാനുമതി നൽകി. തുടർന്ന് അങ്കണവാടി ജീവനക്കാരുടെ പട്ടിക റദ്ദ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ശിശുവികസന വകുപ്പാണ് പട്ടിക തയാറാക്കിയതും നിയമനം നടത്തിയതും ആ പട്ടിക ഒരിക്കലും റദ്ദാക്കാൻ നഗരസഭയ്ക്ക് അധികാരമില്ലെന്നും ചെയർമാൻ പറഞ്ഞു.

ഇതോടെ പ്രതിപക്ഷം യോഗം ബഹിഷ്കരിച്ച് ഇറങ്ങി പോവുകയായിരുന്നു. കൗൺസിലുണ്ടായിരുന്ന 13 അംഗങ്ങളാണ് ബഹിഷ്കരിച്ച് ഇറങ്ങി പോയത്. ഇതിനു ശേഷം യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധവുമായി ഐസിഡിഎസ് ഓഫീസിലെത്തി. പൂർണമായും യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാണ് റാങ്ക് ലിസ്റ്റ് തയാറാക്കിയതെന്ന് ശിശുവികസന വകുപ്പും അറിയിച്ചു.

ചെയർമാന്‍റെ പ്രസ്താവന സത്യം മറച്ചുവച്ചുള്ള
ആത്മവഞ്ചന: യുഡിഎഫ്

മട്ടന്നൂർ: നഗരസഭ അങ്കണവാടി വർക്കർ, ഹെൽപ്പർ റാങ്ക് പട്ടിക ഇന്‍റർവ്യു നടത്തി തയാറാക്കിയതിലെ മുഖ്യ പങ്കാളി ചെയർമാനാണെന്നിരിക്കേ നഗരസഭക്ക് പങ്കാളിത്തമില്ലയെന്ന നഗരസഭാ ചെയർമാന്‍റെ പ്രസ്താവന ലജ്ജാകരമാണെന്ന് യുഡിഎഫ് മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റി പ്രസ്താവിച്ചു. റാങ്ക് പട്ടിക തയാറാക്കിയ 11 അംഗ സെലക്ഷൻ കമ്മിറ്റിയിലെ അഞ്ച് ഉദ്യോഗസ്ഥ അംഗങ്ങളൊഴിച്ച് ബാക്കി ആറുപേരും ചെയർമാനും സിപിഎം ഏറിയാ കമ്മിറ്റി അംഗങ്ങളും ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മറ്റു മടങ്ങുന്ന സിപിഎം നേതാക്കളാണ് എന്നിരിക്കേ ലിസ്റ്റിലെ ക്രമക്കേടിന്‍റെ ഉത്തരവാദിത്ത്വത്തിൽ നിന്ന് ചെയർമാൻ കൈകഴുകി മാറി നിൽക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലന്നും നേതാക്കൾ അറിയിച്ചു.