വാണിയപ്പാറതട്ട് ഉണ്ണിമിശിഹാ പള്ളിമുറ്റത്ത് വന്യമൃഗത്തിന്‍റെ കാൽപ്പാടുകൾ
Tuesday, July 16, 2024 12:19 AM IST
കടുവയെന്ന് നാട്ടുകാർ,
പുലിയെന്ന് വനം വകുപ്പ്

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറതട്ട് ഉണ്ണിമിശിഹാ പള്ളിമുറ്റത്ത് കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടത്തി. ഇന്നലെ രാവിലെ എട്ടരയോടെയാണ് സമീപവാസിയായ കുഞ്ഞൂഞ്ഞ് കാൽപ്പാടുകൾ കണ്ടത്. ഉടൻ ഇടവക വികാരി ഫാ. മാത്യു കൊട്ടുകാപ്പള്ളിയെ അറിയിക്കുകയും അച്ചൻ വനംവകുപ്പിന് വിവരം കൈമാറുകയുമായിരുന്നു.

കരിങ്കൽ ചിപ്സ് വിതറിയ നിലത്ത് വന്യമൃഗം മറ്റെന്തോ ജീവിയെ ആക്രമിച്ചതിന് സമാനമായി നിരവധി പാടുകളാണ് പതിഞ്ഞിരിക്കുന്നത്. പതിവായി പള്ളിമുറ്റത്തും പരിസരത്തും തങ്ങുന്ന നായയെ കാണാനില്ലെന്നും കഴിഞ്ഞദിവസം രാത്രി വന്യമൃഗത്തിന്‍റെ കരച്ചിൽ കേട്ടതായും പ്രദേശവാസികൾ പറയുന്നു.

വന്യജീവി കടുവയാണെന്ന് നാട്ടുകാർ പറയുമ്പോൾ പുലിയാണെന്ന സ്ഥിരീകരണമാണ് വനംവകുപ്പ് നൽകുന്നത്. കരിങ്കൽ ചിപ്സിൽ പതിഞ്ഞിരിക്കുന്ന കാൽപ്പാടുകൾ കൃത്യമായി തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിലും പള്ളിമുറ്റത്ത് എത്തിയ വന്യമൃഗം മറ്റേതോ ജീവിയെ ആക്രമിച്ചതായാണ് കാൽപ്പാടുകളിൽ നിന്ന് തിരിച്ചറിയാൻ കഴിയുന്നത്.

വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശമായതുകൊണ്ട് തന്നെ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുന്പ് സമീപത്തെ രണ്ട് വീടുകളിൽ നിന്നും വളർത്തുനായയെ പുലി പിടിച്ചിരുന്നു.

അതിൽ ഒരു നായയുടെ ജഡം രണ്ടാമത്തെ ദിവസം പുലിവന്ന് എടുത്തുകൊണ്ടുപോയിരുന്നു. പുലിയെ നേരിൽക്കണ്ട വീട്ടുടമസ്ഥൻ വനംവകുപ്പിനോട് കൂടു സ്ഥാപിച്ച് പിടികൂടാൻ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കൂടുവയ്ക്കാൻ
നാല് കേസുകൾ
റിപ്പോർട്ട് ചെയ്യണമെന്ന്
വനംവകുപ്പ്

പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെങ്കിൽ കുറഞ്ഞത് നാല് കേസെങ്കിലും റിപ്പോർട്ട് ചെയ്യണമെന്നാണ് കഴിഞ്ഞതവണ പുലി വളർത്തുനായയെ കടിച്ചു കൊന്നപ്പോൾ വനംവകുപ്പ് സ്വീകരിച്ച നിലപാട്.

കുറച്ചു നാളുകളായി വാണിയപ്പാറ മേഖലയിൽ നിരവധി തെരുവ് നായ്ക്കളെ കാണാറില്ലന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. തെരുവ് നായ്ക്കളെ ഇത്തരത്തിൽ വന്യമൃഗങ്ങൾ വേട്ടയാടി ഭക്ഷിക്കുന്നതായാണ് വിവരം. ആഴ്ചകൾക്ക് മുന്പ് സ്കൂൾ വിദ്യാർഥികളടക്കം പുലിയെ കണ്ടിരുന്നു. ജനവാസ മേഖലയിൽ ആരാധനാലയത്തിന്‍റെ മുറ്റത്ത് വന്യമൃഗം എത്തിയിട്ടും വനംവകുപ്പ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു. പ്രതിഷേധം കടുത്തതോടെ ആർ ആർടി അംഗങ്ങൾ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

സണ്ണി ജോസഫ് എംഎൽഎ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, വൈസ് പ്രിസിഡന്‍റ് ബീന റോജസ്, സ്ഥിരം സമിതിയംഗം സീമ സനോജ് , പഞ്ചായത്തംഗം സജി മച്ചിത്താന്നി , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കൃഷ്ണശ്രീ, രാഹുൽ, അമൽ, കരിക്കോട്ടക്കരി പോലീസ് ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നു.