കനത്തമഴയും കാറ്റും; ജില്ലയിലെങ്ങും വ്യാപക നാശനഷ്ടം
Tuesday, July 16, 2024 1:48 AM IST
കണ്ണൂർ: രണ്ടു ദിവസങ്ങളിലായി പെയ്യുന്ന കനത്തമഴയിലും കാറ്റിലും ജില്ലയിലെങ്ങും വ്യാപക നാശനഷ്ടം. പല സ്ഥലങ്ങളിലു വീടുകൾ ഭാഗികമായി തകർന്നു. റോഡുകളിൽ മരങ്ങൾകടപുഴകി വീണ് ഗതാഗതം തടസപെട്ടു. മലയോര മേഖലയിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നത്. കൃഷികൾ പലതും നശിച്ചു. കാറ്റിൽ റബറുകളും വാഴകളും നിലംപൊത്തി. ദേശീയപാതയിൽ വെള്ളം കയറി വാഹന യാത്ര ദുഷ്കരമായി. ഇരുചക്രവാഹനങ്ങൾ തെന്നി വീണ് യാത്രക്കാർക്ക് പരിക്കേറ്റു. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി.

ചെറുപുഴ: ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞ് ലൈനിൽ വീണ് വൈദ്യുതി മുടങ്ങി. മഞ്ഞക്കാട് തെങ്ങ് ഒടിഞ്ഞ് ലൈനിൽ വീണ് വൈദ്യുതി വിതരണവും ഗതാഗതവും തടസപ്പെട്ടു. തെങ്ങ് മുറിച്ച് നീക്കിയാണ് ഗതാഗതതടസം പുനസ്ഥാപിച്ചത്. വയലായി ഐക്കാട് കശുമാവ് ഒടിഞ്ഞ് ലൈനിൽ വീണ് വൈദ്യുതി തൂണുകൾ ഒടിഞ്ഞ് റോഡിലേക്ക് വീണു. ഇവിടെയും വൈദ്യുതി വിതരണവും ഗതാഗതവും തടസപ്പെട്ടു.

പയ്യാവൂർ: മലയോര മേഖലകളിൽ പെയ്യുന്ന കനത്ത മഴ മേഖലയിലെ ജനജീവിതത്തെ ബാധിച്ചു. മൂന്നു ദിവസമായി കനത്തമഴയിൽ പലയിടത്തും വീടുകൾ ഭാഗികമായി തകർന്നു. പ്രധാന പുഴകളായ ചന്ദനക്കാംപാറ,വഞ്ചിയം, കോട്ടൂർ, വെമ്പുവ ഉൾപ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പലയിടങ്ങളിലായി റോഡുകളിൽ ഉണ്ടാകുന്ന വെള്ളക്കെട്ടും ഗതാഗതത്തെ ബാധിക്കുകയാണ്. മഴകനത്തതോടെ റോഡിലെ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു. മേഖലയിൽ ചെറുതോടുകളിലും അരുവികളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നുതുടങ്ങിയിട്ടുണ്ട്. അതേ സമയം കർണാടക ഉൾവനത്തിൽ ഇന്നലെ രാത്രി മുതൽ മഴ ശക്തമാണ്.

ധർമശാല: കനത്ത മഴയും കാറ്റും മാങ്ങാട്ടുപറമ്പ് കെഎപി പ്രദേശത്ത് വൻ നാശനഷ്ടം വിതച്ചു. ഇന്നലെ വൈകുന്നേരം നാലിന് വീശിയടിച്ച ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്. നാലാം ബറ്റാലിയന്‍റെ പരേഡ് ഗ്രൗണ്ടിനോട് ചേർന്നുള്ള പവലിയന്‍റെ 25 മീറ്ററോളമുള്ള മേൽക്കുരയിലെ ഷീറ്റ് ചുഴലികാറ്റിൽ പറന്ന് പോയി സമീപത്തെ റോഡിനു മുകളിൽ പതിച്ചു.

എന്താണ്ട് പത്തുലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ആ സമയം സമീപത്ത് പോലീസ് ട്രെയിനികൾ പരേഡ് പരിശീലനം നടത്തുന്നുണ്ടായിരുന്നു. ഇവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ക്യാമ്പിലെ തന്നെ നിരവധി മരങ്ങൾ പൊട്ടി വീണിട്ടുണ്ട്. റൂറൽ ഓഫിസിനു മുകളിലേക്കും മരംപൊട്ടി വീണു. ഡെപ്യൂട്ടി കമാൻഡന്‍റ് ശ്രീനിവാസൻ, ട്രെയിനിംഗ് അസിസ്റ്റന്‍റ് കമാൻഡന്‍റ് ഷാലു തോമസ്, അസിസ്റ്റന്‍റ് കമാൻഡന്‍റ് സുരേഷ്, കെപിഒ യുടെ നേതാക്കൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

പൈസക്കരി: ഞായറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ കനത്ത മഴയോടൊപ്പം ആഞ്ഞടിച്ച ശക്തമായ കാറ്റിൽ പൈസക്കരി മേഖലയിലെ വിവിധ ജനവാസ കേന്ദ്രങ്ങളിൽ വൻ നാശനഷ്ടം. പൈസക്കരി, പൈസക്കരി പടിഞ്ഞാറ്, പാടുവിലങ്ങ് ഭാഗങ്ങളിലാണ് കൂടുതൽ നാശമുണ്ടായത്.

പയ്യാവൂർ-പൈസക്കരി റോഡിൽ കാലിക്കണ്ടി ഭാഗത്ത് വൈദ്യുതി ലൈനിൽ റബർ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പാടുവിലങ്ങ് അങ്കണവാടിക്ക് സമീപം വീണ മരം മുറിച്ചു മാറ്റി ഗതാഗത തടസം പരിഹരിച്ചു. ഈ പ്രദേശത്തും നിരവധിയിടങ്ങളിൽ ലൈനുകളിൽ മരം വീണ് വൈദ്യുതി നിലച്ച അവസ്ഥയിലായിരുന്നു.

വടക്കേൽ ജോണിയുടെ വീടിനു മുകളിൽ തേക്കുമരം കടപുഴകി വീണു. കൈതടത്തിൽ ജോർജ്കുട്ടി, വണ്ടാക്കുന്നേൽ ജോയി, കുഴിപ്പള്ളിൽ ജോർജ്, അമ്പലത്തൊട്ടിയിൽ മനോജ്, തുടിയംപ്ലാക്കൽ റോബിൻ, ജോസ്, മാത്തുക്കുട്ടി, റെൻസൺ, നടുവത്ത് ഏബ്രഹാം, തങ്കച്ചൻ, ചേലനിരപ്പേൽ തോമാച്ചൻ, ഒറ്റപ്ലാക്കൽ അഗസ്റ്റിൻ, പാട്ടത്തിൽ ജോസ്, എടപ്പാട്ട് ഭാസ്കരൻ, തേക്കാട്ട് ജോയി, ഇടക്കനാംപൊയ്കയിൽ സജി, വടക്കേടത്ത് ഭാസ്കരൻ, കുന്നേൽ ബേബി, പെരുമ്പാട്ട് സജീവൻ എന്നിവരുടെ നൂറുകണക്കിന് റബർ, കശുമാവ്, തേക്ക്, മഹാഗണി തുടങ്ങിയവയാണ് ഒടിഞ്ഞും കടപുഴകി വീണും നശിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകൾ പറഞ്ഞു.

പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം, സഹവികാരി ഫാ. നോയൽ ആനിക്കുഴി ക്കാട്ടിൽ വാർഡ് മെംബർ ടെൻസൺ കണ്ടത്തിൻകര, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്‍റ് സാജു സേവ്യർ എന്നിവർ സ്ഥലം സന്ദർശിച്ചു. കാർഷിക വിളകൾ നശിച്ച കർഷകർക്ക് അടിയന്തര സഹായം നല്കണമെന്ന് ഇവർ സർക്കാരിനോട് ആവശ്യപ്പെട്ടു. തേക്ക്, മഹാഗണി തുടങ്ങിയവയാണ് ഒടിഞ്ഞും കടപുഴകി വീണും നശിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകൾ പറഞ്ഞു.‌

തളിപ്പറമ്പ്: ശക്തമായ മഴയിലും കാറ്റിലും തെങ്ങു വീണ് വീട് തകർന്നു. മൊറാഴ സിഎച്ച് നഗറിലെ ഗ്രാമീണ വായനശാലക്ക് സമീപത്തെ പി. നാരായണിയുടെ വീടാണ് ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും തെങ്ങ് വീണ് ഭാഗികമായി തകർന്നത്. വീട്ടിലെ ഗൃഹോപകരണങ്ങൾ പൂർണമായും നശിച്ചു. വീടിന് മുകൾഭാഗത്തെ ഓടും പൂർണമായും നശിച്ച നിലയിലാണ്.

കാറ്റിലും മഴയിലും ഈ പ്രദേശത്തെ നിരവധി മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി തൂണുകൾ തകരുകയും ചെയ്തു. നാരായണിയുടെ വീട്ടിൽ സി.വി. പ്രദീപൻ പണിക്കർ, ഭാര്യ സതി, മകൻ അനന്തു എന്നിവരടങ്ങുന്ന മൂന്ന് അംഗ കുടുംബം വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു. അപകട സമയത്ത് അനന്തു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറത്തേക്ക് ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്‍റെ മേൽക്കൂരയും അടുക്കള ഭാഗവും പൂർണമായും തകർന്നു. ഏകദേശം രണ്ടുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.