ജില്ലയിലെങ്ങും വ്യാപക നാശനഷ്ടം
Tuesday, July 16, 2024 1:48 AM IST
കണ്ണൂർ: രണ്ടു ദിവസങ്ങളിലായി പെയ്യുന്ന കനത്തമഴയിലും കാറ്റിലും ജില്ലയിലെങ്ങും വ്യാപക നാശനഷ്ടം. പല സ്ഥലങ്ങളിലു വീടുകൾ ഭാഗികമായി തകർന്നു. റോഡുകളിൽ മരങ്ങൾകടപുഴകി വീണ് ഗതാഗതം തടസപെട്ടു. മലയോര മേഖലയിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നത്. കൃഷികൾ പലതും നശിച്ചു. കാറ്റിൽ റബറുകളും വാഴകളും നിലംപൊത്തി. ദേശീയപാതയിൽ വെള്ളം കയറി വാഹന യാത്ര ദുഷ്കരമായി. ഇരുചക്രവാഹനങ്ങൾ തെന്നി വീണ് യാത്രക്കാർക്ക് പരിക്കേറ്റു. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. ഇന്നലെ രാവിലെ എട്ടോടെ മാനന്തേരി പതിനാലാംമൈലിൽ റോഡിനുകുറുകെ കൂറ്റൻ മരം കടപുഴകി വീണ് ഗതാഗതം തടസപെട്ടു.

കൂത്തുപറമ്പ് അഗ്നിശമനസേനയും കണ്ണവം പോലീസും നാട്ടുകാരും ചേർന്ന് മരംമുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുതിയങ്ങാടി ബീച്ച് റോഡ് ബാപ്പൂട്ടി കോർണറിനു സമീപത്ത് തെങ്ങും മരവും വീണ് വീട് തകർന്നു. തെക്കൻ ശ്രീരഞ്ജിനിയുടെ വീടാണ് ഭാഗികമായി തകർന്നത്. വീടിന്‍റെ സെന്‍റർ ഹാളിലാണ് തെങ്ങും മരകൊന്പുകളും വീണത്. സംഭവ സമയം ശ്രീരഞ്ജിനിയുടെ മകനും മകന്‍റെ ഭാര്യയും കുട്ടിയും മുറിയിൽ കിടന്നുറങ്ങുകയായിരുന്നത് കൊണ്ട് ആളപായമുണ്ടായില്ല.

തെങ്ങു വീണ് വീടിന് ചുറ്റും കിടക്കുന്ന വെള്ളത്തിൽ വൈദ്യുത കമ്പികൾ പൊട്ടിവീണിരുന്നു. തത്സമയത്ത് വൈദ്യുത ബന്ധം വിഛേദിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വെങ്ങര പ്രിയദർശിനി യുപി സ്കൂളിനു സമീപത്ത് വീടിനു മുകളിൽ കശുമാവ് കടപുഴകി വീണു വീടിന്‍റെ ഒരുഭാഗം ഭാഗികമായി തകർന്നു. പാറയിൽ സതീഷ് ബാബുവിന്‍റെ ഓടിട്ട വീടിന്‍റെ മുകളിലാണു മരം വീണത്. മുൻഭാഗത്തെ ഓട്, മരം കഴുക്കോൽ ഉൾപ്പെടെയുള്ളവയ്ക്ക് നാശം സംഭവിച്ചു. വീടിന്‍റെ ചുമരുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ സമയം വീട്ടുകാർ ഉള്ളിലായിരുന്നതിനാൽ ആളപായമുണ്ടായില്ല. നാട്ടുകാർ മരം മുറിച്ചുമാറ്റി.

ഇന്നലെ പുലർച്ചെ 5.30തേടെ പയ്യന്നൂര്‍ കണ്ടങ്കാളിയിലെ പടിഞ്ഞാറപുരയില്‍ തങ്കമണി (55) യുടെ വീടിന്‍റെ ഓടുമേഞ്ഞ മേൽക്കൂര തകർന്നു വീണു. കോണ്‍ക്രീറ്റ് ചെയ്ത ഒരു മുറിയുള്‍പ്പെടുന്നതാണ് ഇവരുടെ വീട്. ഇതില്‍ ഓടുമേഞ്ഞ മേല്‍ക്കൂരയാണു തകര്‍ന്നുവീണത്. അപകടം നടക്കുമ്പാള്‍ തങ്കമണിയും മകളും കോണ്‍ക്രീറ്റ് ചെയ്ത മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മേല്‍ക്കൂര തകര്‍ന്നുവീണതിനെ തുടര്‍ന്ന് വീട്ടിലെ ഗൃഹോപകരണങ്ങളുള്‍പ്പെടെ തകർന്നു.

പയ്യന്നൂർ: കാലവർഷ കെടുതിയിൽ പയ്യന്നൂരിൽ വീട് തകർന്നു. പയ്യന്നൂർ പുഞ്ചക്കാട് കിഴക്ക് പനക്കീൽ കുഞ്ഞിക്കണ്ണന്‍റെ (66) വീടാണ് തകർന്നത്. ഇന്നലെ രാവിലെയാണ് കുഞ്ഞിക്കണ്ണന്‍റെ ഓടുമേഞ്ഞ വീടിന്‍റെ അടുക്കളഭാഗം പൂർണമായും തകർന്നത്.ആളപായമില്ല. വീട്ടുപകരണങ്ങൾ നശിച്ചിട്ടുണ്ട്. ചെയർപേഴ്സൺ കെ.വി. ലളിതയുടെ നേതൃത്വത്തിൽ നഗരസഭാധികൃതർ തകർന്ന വീടുകൾ സന്ദർശിച്ചു.

കൂത്തുപറമ്പ്: മമ്പറത്ത് കനത്ത മഴയിൽ ഇരുനില വീട് തകർന്നു വീണു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മമ്പറം നക്കാവില്‍ മഠപ്പുരയില്‍ ഓണപ്പറമ്പത്ത് നബീസയുടെ വീടാണ് തകര്‍ന്നു വീണത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് പഴയ ഇരുനില വീടിന്‍റെ പിന്‍ഭാഗം തകര്‍ന്നു വീണത്. നബീസയുടെ മകളും മകളുടെ രണ്ടുമക്കളും അപകടസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു. നബീസ മറ്റൊരു മകളുടെ വീട്ടില്‍ പോയിരുന്നു. ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മഴ ശക്തമാവുന്നതോടെ വീട് പൂര്‍ണമായും തകരുമെന്ന അവസ്ഥയിലാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി.

നഗരത്തില്‍ വെള്ളക്കെട്ടും യാത്രാദുരിതവും

കണ്ണൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കണ്ണൂര്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പ്രധാന റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ യാത്രയും ദുഷ്‌കരമായി. റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞതോടെ ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണും അപകടമുണ്ടായി. ചിലയിടങ്ങളിലെ റോഡിലെ കുഴിയില്‍ വെള്ളം നിറഞ്ഞതോടെ റോഡും കുഴിയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ഇത് അപകടത്തിന് കാരണമായി.

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ അടിപ്പാത മുഴുവന്‍ വെള്ളമാണ്. ഇരുചക്രവാഹനങ്ങളിലുള്ളവര്‍ക്ക് ഇതിലൂടെ പോകുമ്പോള്‍ മുഴുവന്‍ വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണ്. കൂടാതെ കാല്‍ടെക്‌സ്, ജില്ലാ പഞ്ചായത്തിന് സമീപമുള്ള റോഡ്, പടന്നപാലം, താളിക്കാവ്, ഒണ്ടേന്‍ റോഡ് എന്നിവിടങ്ങളിലും റോഡില്‍ വെള്ളക്കെട്ടാണ്. ഇതോടെ രാവിലെയും വൈകുന്നേരവും റോഡില്‍ വാഹനങ്ങളുടെ ഗതാഗതകുരുക്കുമുണ്ടായി.

കരകവിഞ്ഞ് കക്കാട് പുഴ

കണ്ണൂർ: കക്കാട് പുഴ കരകവിഞ്ഞതോടെ സമീപവാസികൾ കടുത്ത ഭീതിയിൽ. പുഴ കരകവിഞ്ഞതോടെ പള്ളിപ്രം റോഡ് പൂർണമായും വെള്ളത്തിലായി. ഇതോടെ നാട്ടുകാർ ഇതുവഴിയുള്ള ഇരുചക്ര വാഹനം ഉൾപ്പെടെയുള്ള ചെറുവാഹനങ്ങളുടെ യാത്ര തടഞ്ഞു. സമീപത്തെ വീടുകളും കടകളും വെള്ളത്തിലാണ്. രാത്രിയും മഴ തുടർന്നാൽ ഏറെ അപകടകരമാകുന്ന അവസ്ഥയായിരിക്കുമെന്ന് തദ്ദേശവാസികൾ പറയുന്നു.

മലയോരത്ത് ദുരിതം

ഇരിട്ടി: മഴ കനത്തതോടെ ഊവ്വാപ്പള്ളിയിലെ ടി.എ. കുഞ്ഞാമിനയുടെ വീട്ടുമുറ്റത്താണ് വലിയ വിള്ളൽ രൂപപ്പെട്ടു. വീടിന് സമീപത്തായി മീറ്ററോളം ദൂരത്തിൽ വലിയ ഗർത്തവും വിള്ളലും രൂപപ്പെട്ടിരിക്കുകയാണ്. രണ്ടുദിവസം മുൻപാണ് വിള്ളൽ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഓരോ ദിവസം കഴിയുംതോറും വിള്ളൽ വലുതാകുകയയും ഗർത്തത്തിന് ആഴം കൂടി വരികയുമാണെന്ന് വീട്ടുകാർ പറയുന്നു. പഞ്ചായത്ത്അംഗം ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു. ഉടൻ തന്നെ റവന്യൂ അധികൃതരും സ്ഥലം സന്ദർശിക്കും .

ഇരിട്ടി: കാലവർഷം കനത്തതോടെ മീത്തലെ പുന്നാട് കല്ലങ്കോടിലെ എം.കെ. കമലാക്ഷിയമ്മയുടെ വീട് ഭാഗികമായി തകർന്നു. അടുക്കളയുടെ ഭാഗമാണ് തകർന്ന് വീണത്. സംഭവസമയത്ത് വീട്ടില്‍ ആളില്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായി.

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ മുരിക്കുംകരിയിൽ ജോയി കവുങ്ങുംകുഴിയുടെ വീടിന്‍റെ പുറകുവശത്ത് കനത്ത മഴയിൽ മലയിൽ നിന്നും കൂറ്റൻ പാറ ഇളകിയെത്തി വീട് അപകടഭീഷണിയിലായി. ചുമർ ഭാഗികമായി തകർന്നു. പഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേലിന്‍റെ നേതൃത്വത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഐസക് ജോസഫ്, സിന്ധു ബെന്നി, സീമ സനോജ്, വാർഡ് അംഗം സെലീന ബിനോയ്, വില്ലേജ് ഓഫീസർ ജിജു, ആന്‍റണി മെച്ചേരിക്കുന്നേൽ എന്നിവർ സ്ഥലം സന്ദർശിച്ചു.

ഇരിട്ടി-പേരാവൂർ റൂട്ടിൽ പയഞ്ചേരിയിലും ഊവ്വാപ്പള്ളിയിലും റോഡിലെ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു. മേഖലയിൽ ചെറുതോടുകളിലും അരുവികളിലും ജനനിരപ്പ് ക്രമാതീതമായി ഉയർന്നു.