ചുളുവിലയ്ക്കെടുത്ത സ്ഥലം വനിതാ സംഘത്തിന് നൽകി ലക്ഷങ്ങൾ തട്ടാൻ പാർട്ടി നേതാക്കളുടെ ശ്രമമെന്ന്
Tuesday, July 16, 2024 12:19 AM IST
‌തളിപ്പറമ്പ്: തളിപ്പറമ്പ് നോർത്ത് സിപിഎം ലോക്കൽ കമ്മറ്റിക്ക് കീഴിൽ വരുന്ന വനിതാ സഹകരണ സംഘത്തിന് സ്ഥലക്കച്ചവടം നടത്തി പാർട്ടി നേതാക്കൾ വൻ ഇടപാട് നടത്താൻ നീക്കം നടത്തുന്നതായി പരാതി.

34 വർഷമായി പാർട്ടി അനുഭാവിയായ ഉമ്മർകുട്ടിയാണ് ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറി എം.വി.ജയരാജനും പരാതി നൽകിയത്. ഒരു സെന്‍റിന് രണ്ട് ലക്ഷത്തിൽ താഴെമാത്രം വിലയുള്ള സ്ഥലം 2024 മാർച്ചിൽ വാങ്ങുകയും വനിതാ സഹകരണ സംഘത്തിന് 3,65,000 രൂപയ്ക്ക് വിൽക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. ടൗണിൽ നിന്ന് ഒരു കിലോമീറ്റർ അകലെ മാന്ധംകുണ്ടിൽ 15 സെന്‍റ് സ്ഥലം വാങ്ങാൻ തളിപ്പറമ്പ് അസി.രജിസ്ട്രാർ ഓഫീസിൽ പ്രൊപ്പോസൽ നൽകിക്കഴിഞ്ഞു.

പട്ടുവം മുറിയാത്തോടുള്ള പാർട്ടി അംഗത്തിന്‍റെ കൈയിൽ നിന്ന് ലോക്കൽ കമ്മറ്റി മെംബർ കെ.എം. അബ്‌ദുൾ ലത്തീഫ് ആണ് മാസങ്ങൾക്കുമുന്പ് ഈ ഭൂമി വാങ്ങുന്നത്.

അടുത്തിടെ വനിതാ സഹകരണസംഘം ഭൂമിക്കുവേണ്ടി പത്രത്തിൽ ക്വട്ടേഷൻ ക്ഷണിച്ചപ്പോൾ ലത്തീഫും പാർട്ടി അംഗം കെ. രമേശനും അപേക്ഷ കൊടുത്തു. 4,00,000 രൂപയാണ് ലത്തീഫ് ക്വട്ടേഷനിൽ കാണിച്ചിരുന്നത്. ഇത് പിന്നീട് വിലപേശൽ നടത്തി 3,65,000 രൂപയാക്കുകയായിരുന്നു. സഹകരണ സംഘത്തിന് സ്ഥലം മറിച്ചുവിൽക്കാനായി സ്ഥലം വാങ്ങിയശേഷം ലക്ഷങ്ങൾ ലാഭമുണ്ടാക്കാനാണ് പാർട്ടി നേതാക്കളുടെ ശ്രമമെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.

30 ലക്ഷത്തോളം രൂപയാണ് ഇതിലൂടെ നേതാക്കൾക്ക് ലാഭമായി ലഭിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിയിൽ തെറ്റു തിരുത്താൻ പാർട്ടി ശ്രമിക്കവെയാണ് വനിതാ സഹകരണ സംഘത്തിന് ബാധ്യതയുണ്ടാക്കുന്ന രീതിയിൽ നേതാക്കൾ റിയൽ എസ്റ്റേറ്റ് കച്ചവടത്തിനിറങ്ങിയതെന്ന് പരാതിക്കാരൻ പറയുന്നു.സിപിഎം ഭൂമി വിവാദവും സാമ്പത്തിക ഇടപാടുകളും ഇഡി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം എ.പി. ഗംഗാധരൻ ആവശ്യപ്പെട്ടു.