കർണാടക വനത്തിൽനിന്നുള്ള വന്യമൃഗശല്യം പരിശോധിക്കും: കർണാടക വനം മന്ത്രി
Monday, July 15, 2024 12:44 AM IST
ശ്രീകണ്ഠപുരം: കർണാടക വനത്തിൽനിന്ന് കാട്ടാനയുൾപ്പെടെയുള്ള വന്യജീവികളിൽ കേരളത്തിലിറങ്ങുന്നത് സംബന്ധിച്ച് പരിശോധിക്കാൻ ഉന്നതതല സംഘത്തെ നിയോഗിക്കുമെന്ന് കർണാടക വനം മന്ത്രി ഈശ്വർ ബി ഖണ്ഡ്രെ.

കർണാടക വനമേഖലയിൽ നിന്ന് വന്യമൃഗങ്ങളിറങ്ങുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുകയാണെന്നും കാട്ടാനയാക്രമണത്തിൽ നിരവധി പേർ മരിക്കുകയും വ്യാപകമായി കൃഷിനാശം സംഭവിക്കുകയുമാണെന്ന് കാണിച്ച് സജീവ് ജോസഫ് എംഎൽഎ നേരിട്ട് നൽകിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു കർണാടക മന്ത്രി. ബംഗളൂരുവിലെ നിയമസഭയായ വിധാൻ സഭയിലെത്തിയാണ് സജീവ് ജോസഫ് എംഎൽഎ കർണാടക വനം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

വീരാജ്പേട്ട ഫോറസ്റ്റ് ഡിവിഷനില്‍ ഉൾപ്പെട്ട വനമേഖലയിൽനിന്ന് കാട്ടാനയുൾപ്പെടെയുള്ള വന്യജീവികൾ ഇരിക്കൂർ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലിറങ്ങി വ്യാപകനഷ്ടമാണ് വരുത്തുന്നതെന്ന് സജീവ് ജോസഫ് എംഎൽഎ മന്ത്രിയെ അറിയിച്ചു. വന്യമൃഗങ്ങൾ ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും ഇറങ്ങുന്നത് തടയാൻ കർണാടക വനാതിർത്തിയിൽ ട്രഞ്ചിംഗ്, ഫെൻസിംഗ് ‌ഉൾപ്പടെയുള്ള പ്രതിരോധ സംവിധാനം ഒരുക്കണണെമെന്നും വനാതിർത്തികളിൽ വനപാലക സംഘത്തെ നിയോഗിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

വീരാജ്പേട്ട ഫോറസ്റ്റ് ഡിവിഷനുമായി അതിർത്തി പങ്കിടുന്ന ഉളിക്കൽ പഞ്ചായത്തിലെ കാലാങ്കിയിലെ വ്യൂ പോയിന്‍റിൽ വാച്ച് ടവർ സ്ഥാപിക്കണമെന്നും എംഎൽഎ അഭ്യർഥിച്ചു. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. കർണാടക ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ബ്രിജേഷ് കുമാർ ദീക്ഷിത്, വൈൽഡ് പ്രിൻസിപ്പൽ കൺഡർവേറ്റർ സുഭാഷ് കെ. മൽഖഡെ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.