ബാർ ഹോട്ടലിനു മുകളിൽനിന്നു വീണ് യുവാവ് മരിച്ചനിലയിൽ
Monday, July 15, 2024 10:22 PM IST
കൊച്ചി: കടവന്ത്രയിൽ ബാർ ഹോട്ടലിന്‌ മുകളിൽ നിന്ന് വീണ്‌ യുവാവ്‌ മരിച്ച നിലയിൽ. വൈറ്റില പൊന്നുരുന്നി മാമ്പ്ര കുരിശുമൂട്ടിൽ വീട്ടിൽ ക്രിസ്‌ ജോർജ്‌ ഏബ്രഹാ(23)മിനെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് 12ന്‌ കടവന്ത്ര ജംഗ്ഷനിലുള്ള ബാർ ഹോട്ടലിലായിരുന്നു സംഭവം. . എതിർ വശത്തെ കെട്ടിടത്തിലെ ജീവനക്കാരിയാണ് ക്രിസ്‌ ബാറിന് മുകളിൽ നിന്നു ചാടുന്നത് കണ്ടത്. വീഴ്‌ചയിൽ ഹോട്ടലിന്‍റെ ഗേറ്റിൽ തട്ടി ഇയാളുടെ കാല് വേർപ്പെട്ടു.
മൃതദേഹത്തിൽ നിന്ന് ഇംഗ്ലീഷിലെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

‘എല്ലാ നല്ല കാര്യങ്ങളും ഒരിക്കൽ അവസാനിക്കണം. എന്‍റെ ജീവിതത്തിലെ നല്ല കാര്യങ്ങൾ അവസാനിച്ചു. ഞാനും അതിനൊപ്പം മരിക്കണം’ എന്ന്‌ അർഥം വരുന്ന വാക്കുകൾ ഇംഗ്ലീഷിൽ പ്രിന്‍റ് ചെയ്‌ത കടലാസാണ്‌ ലഭിച്ചത്‌. കടലാസിന്‍റെ താഴത്തായി പേന കൊണ്ട്‌ ‘എന്നെ മരിച്ച നിലയിൽ കണ്ടെത്തിയാൽ ഏതെങ്കിലും പള്ളിയിൽ അടക്കണം. ഇതാണ്‌ എന്‍റെ ഒരേയൊരു അന്ത്യാഭിലാഷം’ എന്നും എഴുതിയിരുന്നു. മരണ കാരണം വ്യക്തമല്ല.

എറണാകുളം സൗത്ത് പോലീസ് അസ്വഭാവിക മരണത്തിന്‌ കേസെടുത്തു. ബിബിഎ വിദ്യാർഥിയായ ക്രിസ്‌ പഠനം കഴിഞ്ഞ്‌ വിദേശത്തേയ്‌ക്ക്‌ പോകാനുള്ള തയാറെടുപ്പിലായിരുന്നു. സുനോജ്‌ ജോർജ്‌ ഏബ്രഹാമിന്‍റെയും നിഷയുടെയും മകനാണ്‌ ക്രിസ്‌. സഹോദരി: ക്രിസീൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക്‌ വിട്ടു കൊടുത്തു. സംസ്‌കാരം പിന്നീട്‌.