ഹജ്ജ്: വനിതകളുടെ സംഘം തിരിച്ചെത്തി ശനിയാഴ്ച തിരിച്ചെത്തിയത് 715 ഹാജിമാർ
Monday, July 15, 2024 12:44 AM IST
മട്ടന്നൂർ: കണ്ണൂർ എമ്പാർക്കേഷൻ പോയിന്‍റ് വഴി ഈ വർഷം പരിശുദ്ധ ഹജ്ജിന് പോയ തീർഥാടകരിൽ രണ്ടു വിമാനങ്ങളിലായി 715 ഹാജിമാർ തിരിച്ചെത്തി. ശനിയാഴ്ച പുലർച്ചെ 2.50 നും രാത്രി 9. 40നുമാണ് വിമാനങ്ങൾ എത്തിച്ചേർന്നത്.

കണ്ണൂർ എമ്പാർക്കേഷൻ പോയിന്‍റിൽനിന്ന് പോയ സ്ത്രീകളുടെ പ്രത്യേകവിമാനം ശനിയാഴ്ച രാവിലെ 356 തീർഥാടകരുമായാണ് തിരിച്ചെത്തിയത്. പുലർച്ചെ 2.40 ന് എത്തിയ വനിതകളായ ഹജ്ജുമ്മമാർക്ക് സ്വീകരണം നൽകി. സ്ത്രീകളെ സ്വീകരിക്കാൻ എത്തിയ ബന്ധുക്കളുടെ തിരക്കിൽ വിമാനത്താവളവും പരിസരവും വീർപ്പുമുട്ടി. വനിതാ തീർഘാടകരെ സ്വീകരിക്കാൻ ഹജ്ജ് ക്യാമ്പ് കൺവീനർമാരായ സി.കെ.സുബൈർ ഹാജി, നിസാർ അതിരകം, നോഡൽ ഓഫീസർ എം.സി.കെ. ഗഫൂർ, സൈനുദ്ദീൻ കാസർഗോഡ്, പി.എം. ആബിദ,വി.വി. ഷമീന, സൗദ കതിരൂർ, നസീമ പുന്നാട്, ഷബാന, ശുഹദ എന്നിവർ വിമാനത്താവളത്തിലുണ്ടായിരുന്നു. ശനിയാഴ്ച രാത്രി 9.40 ന് 359 തീർഥാടകരുമായാണ് നാലാമത്തെ വിമാനം എത്തിയത്.അടുത്ത സംഘം 17ന് പുലർച്ചെ 12.40 നും വൈകുന്നേരം ആറിന് രണ്ടു വിമാനങ്ങളിലായി തിരിച്ചെത്തും. 18നു രാവിലെ 9.50 ന് ഒരു വിമാനം വരും. അവസാന സംഘങ്ങൾ 19നു രാവിലെ 5.10 നും രാത്രി 11.20 നും എത്തിച്ചേരുന്നതോടെ ഈ വർഷത്തെ ഹജ്ജ് തീർഥാടന യാത്രാ ക്രമീകരണം പൂർത്തിയാകും.