മലയോര ഹൈവേയിലെ ചെന്തോട് പാലത്തിന്‍റെ തൂൺ ഭാഗികമായി പൊളിച്ചു തുടങ്ങി
Tuesday, July 16, 2024 1:48 AM IST
ഇരിട്ടി: വള്ളിത്തോട്-മണത്തണ മലയോര ഹൈവേയിൽ പാലപ്പുഴയിൽ ചെന്തോട് പുതുതായി നിർമിക്കുന്ന പാലത്തിന്‍റെ തുണിന് ബലക്ഷയം. നിർമാണം പൂർത്തിയായ തൂൺ ഭാഗികമായി പൊളിച്ചു മാറ്റണമെന്ന പൊതുമരാമത്ത് വകുപ്പ് ഗുണനിലവാര വിഭാഗത്തിന്‍റെ ഉത്തരവിനെ തുടർന്ന് തൂൺ ഭാഗികമായി പൊളിച്ചു തുടങ്ങി.

ഇരു തൂണുകളുടേയും നിർമാണം പൂർത്തിയാക്കി കരാറുകാരൻ നടത്തിയ ഗുണനിലവാര പരിശോധനയിൽ ബലക്ഷയത്തെക്കുറിച്ച് സൂചനകൾ ഒന്നും ഉണ്ടായിരുന്നില്ല. തുടർന്ന് കെആർഎഫ്ബി നടത്തിയ പരിശോധനയിൽ തൂണിന്‍റെ അവസാന ലെയറുകളിൽ ബലക്ഷയം കണ്ടെത്തിയത്. ഇത് ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി കരാറുകാരൻ ഊരാളുങ്കൽ സൊസൈറ്റിയുടെ സഹായത്തോടെ നടത്തിയ മൂന്നാമത്തെ പരിശോധനയിലും ഗുണനിലവാരം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് ഒരാഴ്ച്ചക്കുള്ളിൽ പൊളിച്ചുമാറ്റാൻ നിർദേശിച്ചത്.

കേരള റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി 49.39 കോടിക്കാണ് ഹൈവേയുടെ ഉപരിതലം പുതുക്കലും പുതിയ പാലത്തിന്‍റെ നിർമാണവും നടക്കുന്നത്. എന്നാൽ, നിർമാണം വൈകിപ്പിച്ച് വീണ്ടും പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 83 കോടിരൂപക്ക് ഭരണാനുമതി ലഭിച്ചതോടെ 33 കോടിയോളം രൂപയാണ് സർക്കാർ ഖജനാവിന് അധിക ബാധ്യത വരുത്തിയിരിക്കുന്നത്.

ചെന്തോടിനു കുറുകെ നേരത്തെ ഉണ്ടായിരുന്ന വീതികുറഞ്ഞ ചെറിയ പാലം പൊളിച്ചു നീക്കിയാണ് 12 മീറ്റർ വീതിയിൽ രണ്ട് തൂണുകളിലായി പുതിയ പാലം നിർമിക്കുന്നത്. മഴയ്ക്ക് മുമ്പ് പാലം പണി പൂർത്തിയാക്കേണ്ടതായിരുന്നു. പഴയ പാലം പൊളിച്ച ഭാഗത്ത് നിർമിച്ച താത്കാലിക റോഡ് കനത്ത മഴയിൽ ഒഴുകി പോയതോടെ മലയോര ഹൈവേയിൽ ഇതുവഴിയുള്ള ഗതാഗതം കുറച്ചുനാൾ നിരോധിച്ചിരുന്നു.

തുടർന്നാണ് വലിയ പൈപ്പ് സ്ഥാപിച്ച് ക്വാറി ഉല്പന്നങ്ങൾ നിറച്ച് താത്കാലിക റോഡുണ്ടാക്കി ഗതാഗതം പുനസ്ഥാപിച്ചത്. തൂണിന് ബലക്ഷയം കണ്ടെത്തിയതോടെ പാലത്തിന്‍റെ നിർമാണം ഇനിയും വൈകും.