കാറ്റിലും മഴയിലും ഉദയഗിരി പഞ്ചായത്തിൽ വ്യാപക നാശം
Monday, July 15, 2024 12:45 AM IST
ആലക്കോട്: ഇന്നലെ രാവിലെ മുതലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉദയഗിരി പഞ്ചായത്തിൽ വ്യാപക കൃഷിനാശം.

ഉദയഗിരി, പുല്ലരി, ജയഗിരി, അരിവിളഞ്ഞപൊയിൽ, മുക്കട, പരപ്പ, കാർത്തികപുരം, മണക്കടവ് മേഖലകളിൽ നിരവധി പേരുടെ റബർ, കമുക്, തെങ്ങ് എന്നിവ നശിച്ചു. പുല്ലരിയിലെ ചിറ്റടിയിൽ മാത്യുവിൻന്‍റെ വീടിനു മുകളിൽ കൂറ്റൻ തേക്കും തെങ്ങും ഒടിഞ്ഞ് വീണ് വീട് തകർന്നു.

രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാറ്റിൽ മരങ്ങൾ വീണ കാർത്തികപുരം സെക്ഷൻ പരിധിയിലെ പലയിടങ്ങളിലും വൈദ്യുത തൂണുകൾ തകരുകയും ലൈനുകൾ പൊട്ടുകയും ചെയ്തു.

അരിവിളഞ്ഞപൊയിൽ-കട്ടപ്പള്ളി റോഡിൽ വൈദ്യുത തൂണിൽ മരം വീണതിനെ തുടർന്ന ഗതാഗതം തടസപ്പെട്ടു.

നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ചന്ദ്രശേഖരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ വിനോദ് എന്നിവർ സന്ദർശിച്ചു.