കാൽനടയാത്രക്കാരന്‍റെ മരണം: രണ്ടു വാഹനങ്ങൾ കസ്റ്റഡിയിൽ
Sunday, July 14, 2024 8:07 AM IST
ഇരിട്ടി: നടപ്പാതയിലൂടെ നടന്നു പോകുന്നതിനിടെ കാൽതെറ്റി റോഡിലേക്ക് വീണ വയോധികൻ വാഹനമിടിച്ചു മരിച്ച സംഭവത്തിൽ രണ്ട് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ. ഇടുക്കി സ്വദേശി ഗോപാലകൃഷ്ണനായിരുന്നു (65) അപകടത്തിൽ മരിച്ചത്.

റോഡിലേക്ക് തെറിച്ചു വീണ ഗോപാലകൃഷ്ണനെ ഇടിച്ചി‌ട്ട വാഹന നിർത്താതെ പോയതിനു പിന്നാലെ മറ്റൊരു വാഹനം ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്തു. ഈ വാഹനവും നിർത്താതെ പോകുകയായിരുന്നു.

ഇരിട്ടി എസ്ഐ കെ. ഷറഫുദ്ദീന്‍റെ നേതൃത്വത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൈബർ സെല്ലിന്‍റെ സഹായത്തോടെ വാഹനങ്ങൾ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

ആറളം സ്വദേശിയുടെ നാലു ചക്ര ഓട്ടോ, അഞ്ചരക്കണ്ടി സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റ എന്നിവയാണ് കസ്റ്റഡിയിലുള്ളത്. ഇന്നോവ ക്രിസ്റ്റ ഇടിച്ചതിനെ തുടർന്ന് റോഡിൽ വീണ ഗോപാലകൃഷ്ണന്‍റെ ശരീരത്തിലൂടെ നാലുചക്ര ഓട്ടോ കയറിയിറങ്ങിയെന്നാണ് പ്രാഥമിക നിഗമനം. വാഹനങ്ങൾ ഫോറൻസിക് പരിശോധനയക്ക് വിധേയമാക്കും.