റോഡുകളെല്ലാം കുഴികൾ; നടുവൊടിഞ്ഞ് യാത്രക്കാർ
Monday, July 15, 2024 12:45 AM IST
പേരാവൂർ: പേരാവൂരിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന സംസ്ഥാനപാതകൾ പൊട്ടിത്തകർന്നു കുണ്ടുംകുഴിയുമായി. പേരാവൂർ-നെടുംപൊയിൽ പാത, പേരാവൂർ-ഇരിട്ടി റോഡ് എന്നീ പ്രധാന റോഡുകളാണ് തകർന്നത്.

മഴ പെയ്ത് കുഴികളിൽ വെള്ളം നിറയുന്പോൾ റോഡേത് കുഴിയേത് എന്നറിയാതെ ഇരുചക്രവാഹന യാത്രക്കാർക്ക് കുഴിയിൽ വീണ് പരിക്കേൽക്കുന്നതും ഓട്ടോറിക്ഷയുൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതും പതിവാണ്.

റോഡ് നവീകരണത്തിന് അഞ്ചുകോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും മറ്റ് നടപടികളൊന്നും ആരംഭിച്ചിട്ടില്ല. നവീകരണം നടത്തുന്നതിന് മുന്പ് റോഡിലെ കുഴികളടക്കാൻ അടിയന്തര നടപടി വേണമെന്നാണ് ഡ്രൈവർമാരും ‍യാത്രക്കാരും ആവശ്യപ്പെടുന്നത്.