എല്ലാവരെയും ഉൾക്കൊള്ളാനാകണം: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ
Sunday, July 14, 2024 8:07 AM IST
ഇരിട്ടി: മതത്തിനും വിശ്വാസത്തിനും അതീതമായി പരസ്പരം സ്നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നി‌ടത്താണ് ദൈവസ്നേഹം ഉണ്ടാകുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യൻ. പട്ടാരം വിമലഗിരി ധ്യാനകേന്ദ്രത്തിൽ ആർമണ്ടച്ചന്‍റെ ദൈവദാസ പദവി പ്രഖ്യാപനത്തിനുശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിലേക്ക് എത്തുന്നത് വലിയ കാര്യമാണ്.

കർമപഥത്തിൽ എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുക എന്നത് ദൈവദാനമായ കഴിവാണ്. ഇത്തരത്തിലുള്ള ജീവിത മഹത്വമാണ് ആർമണ്ടച്ചനെ ദൈവദാസനായി പ്രഖ്യാപിച്ചതിന് പിന്നിലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പരിശുദ്ധ ത്രിത്വത്തിന്‍റെ ഉപാസകനായിരുന്ന ആർമണ്ടച്ചൻ നന്മയുടേയും സ്‌നേഹത്തിന്‍റെയും അടയാളമായിരുന്നുവെന്ന് അധ്യക്ഷത വഹിച്ച തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കുമ്പസാരക്കൂട്ടിലും നിലാവുപോലെ പരിശുദ്ധനായിരുന്ന അച്ചൻ ദൈവത്തെ നേരിൽക്കണ്ട വിശുദ്ധനായിരുന്നുവെന്നും ആർച്ച്ബിഷപ് പറഞ്ഞു.

ജീവിതത്തിലുടനീളം വിശുദ്ധ ജീവിതം നയിച്ച ശ്രേഷ്‍ഠവൈദികനായിരുന്നു ആർമണ്ടച്ചനെന്ന് ഫോട്ടോ അനാച്ഛാദനം ചെയ്ത ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം പറഞ്ഞു.
ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട്, പാവനാത്മ പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. തോമസ് കരിങ്ങടയിൽ, മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ, സെന്‍റ് ജോസഫ് പ്രോവിൻസ് വികാർ പ്രൊവിൻഷ്യൽ ഫാ. ചെറിയാൻ സ്കറിയ, താമരശേരി രൂപത ചാൻസലർ ഫാ. സുബിൻ കവളക്കാട്ട്, തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ബിജു മുട്ടത്തുകുന്നേൽ, ഫാ. സ്റ്റീഫൻ ജയരാജ്, ഡോ.സിസ്റ്റർ ട്രീസ പാലക്കൽ, സിസ്റ്റർ അഞ്ജലി, ഫാ.ബിജു മാധവത്ത്, ഫാ.ജിതിൻ മാനുവൽ, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ബിനോയ് കുര്യൻ, പായം പഞ്ചായത്ത് പ്രസിഡന്‍റ് പി. രജനി, വാർഡ് അംഗം ഷൈജൻ ജേക്കബ്, എന്നിവർ പ്രസംഗിച്ചു . പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോർജിന്‍റെ വയലിൻ ഫ്യൂഷനും അരങ്ങേറി.ഫ്രാൻസിസ് അസീസിയുടെ

ജീവിതശൈലി ജീവിതത്തിൽ പകർത്തിയ വ്യക്തിത്വം

ഫ്രാൻസിസ് അസീസിയുടെ ജീവിത ശൈലി ജീവിതത്തിൽ പകർത്തിയ ആളായിരുന്നു ഫാ. ആർമണ്ട് മാധവത്തെന്ന് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട്. ഫാ. ആർമണ്ട് മാധവത്തിനെ ദൈവദാസനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ വചനസന്ദേശം നൽകുകയായിരുന്നു മാർ ഞറളക്കാട്ട്. നന്മ ചെയ്തും മറ്റുള്ളവരെ ശുശ്രൂഷിച്ചും സഹനങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും എല്ലാം സഹിച്ചുകൊണ്ട് ചെയ്യുമായിരുന്നു.

ലാളിത്യം ജീവിതശൈലിയാക്കിയ ഫാ. ആർമണ്ട് എപ്പോഴും സന്തോഷത്തോടുകൂടി ജോലി ചെയ്യുന്ന ഒരാളായിരുന്നു. ജപമാല കൈയിലേന്തി പ്രാർഥനയുടെ മനുഷ്യനായി ജീവിച്ചു. പിതാവായ ദൈവത്തെ അപ്പനെന്നും യേശുവിനെ ചേട്ടായി എന്നും പരിശുദ്ധാത്മാവായ ദൈവത്തെ ആത്മമിത്രം എന്നുമായിരുന്നു ആർമണ്ട് അച്ചൻ വിശേഷിപ്പിച്ചിരുന്നത്. യേശുവിനോടും ഫ്രാൻസിസ് അസീസിയോടും ചേർന്നുനിന്ന് പ്രവർത്തിച്ച് ദാരിദ്ര്യ ചൈതന്യം സ്വന്തം ജീവിതത്തിൽ പാലിച്ചിരുന്നുവെന്നും ഞറളക്കാട്ട് പറഞ്ഞു.