മാറാവ്യാധിയിൽ ചപ്പാരപ്പടവ് പിഎച്ച്സി
Tuesday, July 16, 2024 1:48 AM IST
ചപ്പാരപ്പടവ്: കെടുകാര്യസ്ഥതയുടെ നേർക്കാഴ്ചയാണ് ചപ്പാരപ്പടവ് പ്രാഥമിക ആരോഗ്യ കേന്ദ്രം. എല്ലാ വര്‍ഷവും പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരണ പ്രവൃത്തികള്‍ നടത്തുന്നുണ്ടെങ്കിലും ആർക്കാണ് അതിന്‍റെ ഗുണമെന്നാണ് ആശുപത്രിയെ ആശ്രയിക്കുന്നവർ ചോദിക്കുന്നത്.

പിഎച്ച്സി കെട്ടിടം പൂർണമായും ചോര്‍ന്നൊലിക്കുകയാണ്. കോണ്‍ക്രീറ്റ് മേല്‍ക്കൂരയ്ക്ക് മുകളിലും വെള്ളം കെട്ടി നിന്നതോടെ അവിടം കൊതുക് വളര്‍ത്ത് കേന്ദ്രമായി. 2021 മുതല്‍ 2023വരെ മേല്‍ക്കുരയ്ക്ക് ഷീറ്റിടല്‍, ഫിറ്റ്നസ് സെന്‍റർ നിര്‍മാണമടക്കമുള്ള നവീകരണ പ്രവൃത്തികള്‍ എന്നിവയ്ക്കായി 84 ലക്ഷം രൂപ പഞ്ചായത്ത് ചെലവഴിച്ചുവെങ്കിലും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.

ദിനംപ്രതി 250ല്‍ പരം രോഗികളെത്തുന്ന ആരോഗ്യ കേന്ദ്രമാണിത്. പനി വ്യാപകമായ സാഹചര്യത്തിൽ കടന്നപ്പള്ളി, പാണപ്പുഴ, എരമം-കുറ്റൂര്‍ എന്നിവിടങ്ങളിൽ നിന്നും ഇവിടെ രോഗികൾ എത്തുന്നുണ്ട്. ഏറെ നാളത്തെ നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് സര്‍ക്കാര്‍ മൂന്നുവര്‍ഷം മുമ്പ് ലാബ് ടെക്നീഷന്‍റെ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിരുന്നു. എന്നാൽ, ഇതുവരെ ലാബ് ടെക്നീഷന്‍റെ സേവനം ലഭ്യമായിട്ടില്ല.

രോഗികൾക്കാകട്ടെ മരുന്നുകൾ പലതും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. ഹാള്‍ പണിതിട്ടുണ്ടെങ്കിലും ജനത്തിന് തുറന്നു കൊടുത്തിട്ടില്ല. ഇതുകാരണം രോഗികൾക്ക് ഇടുങ്ങിയ വരാന്തയിലും മുറ്റത്തുമായി വെയിലും മഴയും കൊണ്ട് നില്ക്കേണ്ട അവസ്ഥയാണ്.

പഴയ കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാളിലാണ് പഴയ സാധനങ്ങളും പൊട്ടിപ്പൊളിഞ്ഞ ഉപകരണങ്ങളും സൂക്ഷിച്ചിരിക്കുന്നത്. എട്ടുലക്ഷം രൂപ മുടക്കി പണിത രണ്ടാം നിലയിലെ ഫിറ്റ്നസ് സെന്‍ററും അവതാളത്തിലാണ്.