പയ്യാമ്പലം ശ്മശാനം: പരാതികൾ കോർപറേഷൻ പരിഹരിക്കും
Tuesday, July 16, 2024 1:48 AM IST
കണ്ണൂര്‍: പയ്യാമ്പലം ശ്മശാനം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പരാതികള്‍ പരിഹരിക്കാന്‍ കോര്‍പ്പറേഷന്‍ ഇടപെടുന്നു. പയ്യാമ്പലം ശ്മശാന നടത്തിപ്പില്‍ പ്രത്യേക ശ്രദ്ധ കോര്‍പ്പറേഷന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് മേയര്‍ മുസ്‌ലിഹ് മഠത്തില്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പയ്യാമ്പലം ശ്മശാനം സംബന്ധിച്ച് ചര്‍ച്ചയുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു മേയറുടെ വിശദീകരണം.

പയ്യാമ്പലം ശ്മനാശനത്തിനലെ പ്രവൃത്തികള്‍ സുതാര്യമാണോയെന്ന് പരിശോധിക്കണമെന്നും ഇത് സംബന്ധിച്ച് വ്യാപക പരാതികളുയര്‍ന്നു വരുന്നുണ്ടെന്നും സിപിഎമ്മിലെ ടി. രവീന്ദ്രന്‍ ചൂണ്ടിക്കാട്ടിയതോടെയാണ് പയ്യാമ്പലം വിഷയം ചര്‍ച്ചയായത്. ടെണ്ടര്‍ ലഭിച്ചിട്ടും ഏഴുമാസമായി ചിരട്ട സപ്ലൈ ചെയ്യാതിരുന്ന കരാറുകരനെതിരെ നടപടി സ്വീകരിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ കുടിശിക സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. തൊഴിലാളികളുടെ കൂലിയിനത്തില്‍ കോടികള്‍ കോര്‍പ്പറേഷന് ലഭിക്കാനുണ്ടെന്നും ഇപ്പോള്‍ 84 ലക്ഷം രൂപ മാത്രമാണ് കിട്ടിയതെന്നും ഭരണപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്‍റെ നിരുത്തദവാദമാണ് ഇതിന് കാരണമെന്നായിരുന്നു യുഡിഎഫ് അംഗങ്ങളുടെ ആരോപണം. എന്നാല്‍, ഇതിനെ എതിര്‍ത്ത് എല്‍ഡിഎഫ് അംഗങ്ങളുമെത്തി. താവക്കര ബിഒടി ബസ് സ്റ്റാൻഡ് ടെര്‍മിനല്‍ കോംപ്ലക്‌സ് സംബന്ധിച്ച് നടന്ന മീറ്റിംഗിനെ ചൊല്ലിയും യോഗത്തില്‍ വാദപ്രതിവാദമുണ്ടായി. മീറ്റിംഗില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാനപ്പെട്ട കാര്യം ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു സിപിഎമ്മിലെ പി.കെ. അന്‍വറിന്‍റെ ആക്ഷേപം.

കോര്‍പ്പറേഷന്‍ ബിഒടി ബസ് സ്റ്റാൻഡ് കരാറുകാര്‍ക്ക് ഒന്നേകാല്‍ കോടി നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് നില നില്‍ക്കുന്നുണ്ട്. ഇതായിരുന്നു ചര്‍ച്ച ചെയ്യേണ്ടിയിരുന്നുവെങ്കിലും അതൊന്നും ചര്‍ച്ച നടത്തിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.

യോഗത്തില്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി.കെ. രാഗേഷ്, ഷാഹിനാ മൊയ്തീന്‍, എം.പി. രാജേഷ്. ടി.ഒ. മോഹനന്‍, എന്‍. സുകന്യ, കെ. പ്രദീപന്‍, കെ.എം. സാബിറ, എം. കുഞ്ഞമ്പു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.