റബറിന്‍റെ ഇലപൊഴിച്ചിൽ വ്യാപകം; ഉത്പാദനം ഇടിഞ്ഞു
Monday, July 15, 2024 12:44 AM IST
ദീപു മറ്റപ്പള്ളി

കണ്ണൂർ: കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നു സംസ്ഥാനത്തെ മലയോരമേഖലകൾ ഉൾപ്പെടെയുള്ള റബർത്തോട്ടങ്ങളിൽ ഇലപൊഴിച്ചിൽ വ്യാപകമാകുന്നു. റബർമരങ്ങളിലെ ഇലകൾ കൊഴിയുന്നതോടെ ഉത്പാദനത്തെയും കാര്യമായി ബാധിച്ചിരിക്കുകയാണ്.

റബർത്തോട്ടങ്ങളിൽ പച്ചിലകൾ ഉൾപ്പെടെ കൊഴിഞ്ഞ് മരങ്ങൾ വേനൽക്കാലത്തെ രീതിയിലായി. ഫൈറ്റോഫ്ത്തോറ പാമിവോറ എന്ന രോഗമാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തെൽ. ഇതിനു കാരണം ഈർപ്പംനിറഞ്ഞ കാലാവസ്ഥയും അന്തരീക്ഷവുമാണ്. ആദ്യം കായ്കൾ അഴുകും പിന്നീട് വളർച്ച പൂർത്തിയാകാത്ത ഇലകൾ കൊഴിഞ്ഞ് അഗ്രശാഖകൾ ഉണങ്ങി നശിക്കും.

റെയിൻഷെയ്ഡും മറ്റുമിട്ടാണ് മഴക്കാലത്ത് കർഷകർ ഉത്പാദനം നടത്തിക്കൊണ്ടിരുന്നത്. ഇതിനായി നല്ല തുക മുടക്കുകയും ചെയ്തു. അതിനിടയിലാണ് ഇരുട്ടടിയെന്നോണം ഇലകൊഴിഞ്ഞ് ഉത്പാദനം കുത്തനേ കുറഞ്ഞത്.

ഇതു ചെറുകിടകർഷകർക്ക് ഏറെ പ്രതിസന്ധിയുണ്ടാക്കുന്നു. മഴയെത്തുടർന്നു മരുന്നടിക്കാൻ കഴിയാതെപോയ തോട്ടങ്ങളും ഉണ്ട്. ഇത്തരം സ്ഥലങ്ങളിൽ കർഷകർ പൊതുവേ ഈ സമയങ്ങളിൽ ടാപ്പിംഗ് നിർത്തുകയാണു പതിവ്.

വളരെ മുതൽമുടക്കിൽ മഴക്കാലത്തു ടാപ്പിംഗ് നടത്താൻ പ്ലാസ്റ്റിക്കിട്ട തോട്ടങ്ങളിൽ പോലും ഇലപൊഴിച്ചിലിനെതുടർന്ന് ടാപ്പിംഗ് മുടങ്ങിയ സ്ഥിതിവിശേഷമാണ് ഉള്ളത്. മരുന്നടിക്കുന്നതിനും വൻ ചെലവാണ് കർഷകർ വഹിക്കേണ്ടി വരുന്നത്. ഏക്കർ കണക്കിന് തോട്ടമുള്ളവർ ഹെലികോപ്റ്ററിലും ഡ്രോൺ ഉപയോഗിച്ചുമാണ് മരുന്നടി നടത്തുന്നത്. 30 ലിറ്റർ മരുന്നുസംഭരിക്കാനുള്ള ശേഷിയാണു ഡ്രോണിനുള്ളത്. 10 മിനിറ്റുകൊണ്ട് 1.5 ഹെക്ടർ സ്ഥലത്തെ റബറിൽ മരുന്നുതളിക്കാൻ കഴിയും. ഇതിനെല്ലാം വൻ മുതൽ മുടക്കാണ് വേണ്ടിവരുന്നത്. ഇത് താങ്ങാൻ കർഷകർക്ക് ആകുന്നില്ല.