ശ്രീരാമൻചിറ പാടശേഖരം: 82 ഏക്കർ വട്ടപ്പാടത്ത് കൃഷിസമൃദ്ധി
Monday, July 8, 2024 1:48 AM IST
അന്തിക്കാട്: താന്ന്യം - അന്തിക്കാട് പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന ശ്രീരാമൻചിറ പാടശേഖരത്തിലെ 82 ഏക്കർ വട്ടപ്പാടത്ത് കൃഷിയൊഴിഞ്ഞ നേരമില്ല ! 25 വർഷം പൂർണമായും തരിശുകിടന്ന ഈ പാടശേഖരത്തിലെ നെൽകൃഷി തിരിച്ചുപിടിച്ചത് 2008ലാണ്.

തരിശുരഹിതമാക്കിയതിനുശേഷം ഈ പാടശേഖരത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇടവേളകളില്ലാതെ ഈ പാടശേഖരം കൃഷി സജ്ജമാണ്. ഓണത്തിന് വിളവെടുക്കാനാകുന്നവിധത്തിൽ ജ്യോതി നെൽച്ചെടികൾ വളരുകയാണ്. 55 ഏക്കർ സ്ഥലം താന്ന്യം പഞ്ചായത്തിലും 27 ഏക്കർ അന്തിക്കാട് പഞ്ചായത്തിലുമാണ് സ്ഥിതിചെയ്യുന്നത്. തൃശൂർ ജില്ലയിലെതന്നെ പടിഞ്ഞാറൻ മേഖലയിലെ വിരിപ്പുകൃഷി ചെയ്യുന്ന ഏക പാടശേഖരമാണ് ശ്രീരാമൻചിറ. പണ്ടുകാലം മുതൽ വിഷുകഴിഞ്ഞ് പാടത്തേക്ക് ഇറങ്ങി, ഓണത്തിന് കൊയ്തുകയറുന്ന സംവിധാനമാണ് ഇവിടെ നിലനിൽക്കുന്നത്.

ഞാറ്റുവേല നോക്കി വിത്ത് എറിയുകയും തിരുവാതിരയിൽ അത് പറിച്ചുനടുന്നതുമായ പഴയകാല കൃഷി കലണ്ടറാണ് ഇവിടെ പിന്തുടരുന്നത്. കാരണവന്മാരുടെ സങ്കല്പത്തിനനുസരിച്ചാണ് ഇപ്പോഴും ഇവിടെ കൃഷി നടത്തുന്നത്. മറ്റ് പാടശേഖരങ്ങൾ വർഷക്കാലത്ത് വെള്ളം കയറിയും കടുത്ത വേനലിൽ വറ്റിവരണ്ടും കിടക്കുമ്പോൾ ശ്രീരാമൻചിറ പാടശേഖരം എല്ലാ കാലാവസ്ഥയിലും വ്യത്യസ്ത കൃഷിയാൽ സമ്പന്നമാണ്.

നെൽകൃഷിക്കുശേഷം ഇവിടെ സൂര്യകാന്തിയും തണ്ണിമത്തനും പച്ചക്കറികളും ചെണ്ടുമല്ലിയും വിരിയും. ഈ പാടശേഖരത്തിന്‍റെ മറ്റൊരു പ്രത്യേകത തൊഴിലാളികൾക്ക് ക്ഷാമമില്ലെന്നതാണ്. ആവശ്യമായ തൊഴിലാളികളെ ശേഖരിച്ച് എല്ലാ പ്രവർത്തനങ്ങളും പാടശേഖരസമിതിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. എല്ലാവർക്കും തൊഴിലാളികളെ ലഭ്യമാക്കി ഒരു അറ്റത്തുനിന്ന് തുടങ്ങുന്ന വിളവിറക്ക് മറ്റേ അറ്റത്ത് അവസാനിപ്പിക്കുന്ന രീതിയിലാണ് കൃഷി ചെയ്യുന്നത്. വിളവെടുക്കുന്നതും ഇതേരീതിയിൽ തന്നെയാണ് എന്നതിനാൽ പരാതികൾ ഒഴിവാക്കാനാകുന്നതോടൊപ്പം കർഷകർക്ക് വളരെയധികം സാമ്പത്തിക ലാഭം ഉണ്ടാകാനും സാധിക്കുന്നു.

നിരവധിതവണ മഴക്കാലത്ത് കൃഷി മുങ്ങിപ്പായ അനുഭവങ്ങളും ഇവർക്കുണ്ടായിട്ടുണ്ട്. ഈ പ്രതിസന്ധികളെയൊക്കെ തരണംചെയ്തുകൊണ്ടാണ് ഇവിടുത്തെ കർഷകർ ഇപ്പോഴും നല്ലരീതിയിൽ കൃഷി നടത്തുന്നത്. നാടിന്‍റെ തനിമ നഷ്ടപ്പെടാതെ കൂടുതൽ ആളുകളെ കൃഷിയിലേക്ക് ആകർഷിക്കാനും ഇവർക്ക് കഴിയുന്നുണ്ട്. അന്തിക്കാട് - താന്ന്യം പഞ്ചായത്തുകളിൽനിന്നുള്ള രണ്ട് സ്കൂളുകളിലെ വിദ്യാർഥികളാണ് ഇപ്രാവശ്യം വട്ടപ്പാടത്ത് വിത്തെറിഞ്ഞ് വിതയുത്സവം കെങ്കേമമാക്കിയത്.

ഇവിടെ വിളയുന്നതിൽനിന്നുള്ള നെല്ലിൽനിന്നു പുത്തൻപീടിക സെന്‍റ് ആന്‍റണീസ് ചർച്ചിന്‍റെ ഊട്ടുതിരുനാളിന് ആവശ്യമായ അരിക്കുള്ള നെല്ല് കൊടുക്കും. ചെമ്മാപ്പിള്ളി ജുമാ മസ്ജിദിന്‍റെ നേർച്ചയ്ക്കുവേണ്ടി 50 സെന്‍റ് പാടശേഖരത്തിലെ നെല്ല് നൽകും. കാഞ്ഞിരച്ചോട് ഭഗവതി ക്ഷേത്രത്തിലേക്കും സമാനവിഹിതം നൽകുമെന്ന് പടവ് സെക്രട്ടറി വിൽസെൻ പുലിക്കോട്ടിൽ പറഞ്ഞു. വർഷകാകാലത്തും വേനലിലും

ശ്രീരാമൻചിറ പാടശേഖരത്തിന്‍റെ രക്ഷകനാകുന്നത് പാടശേഖരത്തിനോടുചേർന്ന് പോകുന്ന പ്രധാന തോടാണ്. അന്തിക്കാട് പഞ്ചായത്തിലെ പടിയം വില്ലേജ് ഓഫീസ് പരിസരത്ത്നിന്ന് ഉത്ഭവിച്ച് താന്ന്യം പഞ്ചായത്തിന്‍റെ കണ്ണഞ്ചിറ പുളിക്കെട്ടിനോടുചേർന്ന് കാനോലി കനാലിലേക്കാണ് ഈ തോട് ഒഴുകിച്ചേരുന്നത്.

പുളിവരുന്ന സമയം താന്ന്യം പഞ്ചായത്ത് അധികൃതർ പുളിക്കെട്ട് കെട്ടുകയും ഉപ്പുവെള്ളം പാടശേഖരത്തിലേക്ക് കടക്കാതെ ശ്രദ്ധിക്കുകയും ചെയ്യുന്നു. പ്രധാനമായും കൃഷിക്കാവശ്യമായ ജലം ലഭിക്കുന്നത് ഈ തോട്ടിൽ നിന്നാണ്. എല്ലാ പ്രാവശ്യവും കൃഷിയിറക്കുമ്പോൾ കുളവാഴയും ചണ്ടിയും നിറഞ്ഞു

കിടക്കാറുണ്ട്. എന്നാൽ പഞ്ചായത്ത് അധികൃതർ മൈനർ ഇറിഗേഷൻ വകുപ്പിന്‍റെ സഹകരണത്തോടെ ചണ്ടിയും കുളവാഴയും മറ്റും നീക്കം ചെയ്ത് കൃഷിയിറക്കാനാവശ്യമായ കര്യങ്ങൾ നമുക്ക് ഒരുക്കി തരുന്നതായി പടവ് കമ്മിറ്റി ഭാരവാഹികൾ പറയുന്നു. വി.എസ്. സുനിൽകുമാർ, പ്രമുഖ പ്രവാസിവ്യവസായി സി.പി. സ്വാലിഹ് എന്നിവർ മുഖ്യ രക്ഷാധികാരികളായുള്ള പാടശേഖരസമിതി ഊരജ്വസ്വലമായി പ്രവർത്തിക്കുന്നു.

മറ്റ് കോൾ മേഖലയിലെ താരതമ്യം ചെയ്യുമ്പോൾ സാമ്പത്തികലാഭത്തിൽ ഇവർ പിറകിലാണ്. മറ്റിടങ്ങളിൽ മൂന്നുടൺ വരെ വിളവ് കിട്ടുമ്പോൾ ഇവിടെ ഒന്നരടൺ വിളവുമാത്രമാണ് ലഭിക്കുന്നത്. എങ്കിലും കർഷകരെ കൃഷിയിൽനിന്ന് അകറ്റാതിരിക്കാൻവേണ്ടി എല്ലാ പ്രോത്സാഹനങ്ങളുമായി അന്തിക്കാട് - താന്ന്യം പഞ്ചായത്ത് ഭരണസമിതികളും ഒപ്പമുണ്ടന്ന് പടവ് ഭരണസമിതി പ്രസിഡന്‍റ് പി.വി. സുനിൽ, സെക്രട്ടറി വിൽസൺ പുലിക്കോട്ടിൽ, ട്രഷറർ ടി.കെ. ജയദേവൻ. എന്നിവർ പറഞ്ഞു.