തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ ജില്ലയുടെ കിഴക്കൻ കവാടമാക്കണം: ഹൈബി ഈഡൻ എംപി
Monday, July 15, 2024 4:23 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനെ എറണാകുളത്തിന്‍റെ കിഴക്കൻ കവാടമാക്കി ഉയർത്തണമെന്ന് ഹൈബി ഈഡൻ എംപി തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്രൂറ നടത്തിയ സായാഹ്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാസം രണ്ടു കോടിയിലേറെ രൂപ വരുമാനമുള്ള തൃപ്പൂണിത്തുറ സ്റ്റേഷനിൽ കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസിന്‍റെ സ്റ്റോപ്പ് പുന:സ്ഥാപിക്കാൻ റെയിൽവേ തയാറാകണമെന്നും, റിസർവേഷൻ കൗണ്ടറിന്‍റെ സമയ ക്രമം പുന:സ്ഥാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു.


ട്രൂറ ചെയർമാൻ വി.പി. പ്രസാദ് അധ്യക്ഷത വഹിച്ചു. കെ. ബാബു എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ രമാ സന്തോഷ്, വി.സി. ജയേന്ദ്രൻ, എസ്.കെ. ജോയ്, അംബികാ സോമൻ, എം. രവി, സേതുമാധവൻ മൂലേടത്ത്, പി.എം. വിജയൻ, സി.എസ്. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.