ഓഞ്ഞിപ്പുഴ പുനരുദ്ധാരണം സ്തംഭിച്ചു : സർവേ തുടങ്ങി മൂന്ന് വർഷമായിട്ടും 20 സർവേക്കല്ലുകൾ സ്ഥാപിക്കാനായില്ല
Monday, July 15, 2024 4:23 AM IST
ആലുവ: പെരിയാറിന്‍റെ കൈവഴിയായ വരട്ടുപുഴയിൽനിന്ന് പടിഞ്ഞോട്ട് ഒഴുകിയിരുന്ന ഓഞ്ഞിത്തോടിന്‍റെ പുനരുദ്ധാര പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സർവേ നടപടികൾ പൂർത്തിയാക്കാൻ ജില്ലാ കളക്ടറെ സമീപിച്ച് ഓഞ്ഞിത്തോട് സംരക്ഷണ ജനകീയ സമിതി.

20 കിലോമീറ്ററോളം നീളമുള്ള ഓഞ്ഞിത്തോട് എന്നറിയപ്പെടുന്ന ഓഞ്ഞിപ്പുഴ സംരക്ഷിക്കാൻ കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകൾക്കും തഹസിൽദാറിനും നിർദേശം നൽകണമെന്നാണ് പ്രധാന ആവശ്യം.

ഹൈക്കോടതിയുടെ നിർദേശപ്രകാരം 2021 സെപ്റ്റംബർ 14 ന് ആരംഭിച്ച സർവേയ്ക്ക് ശേഷമാണ് മൂന്നര ഏക്കറായിരുന്ന ഓഞ്ഞിപ്പുഴയ്ക്ക് 100 ഏക്കർ വിസ്തൃതിയുള്ളതായി കണ്ടെത്തിയത്. 200 മീറ്റർ വീതിയനുസരിച്ച് സർവേകല്ലിട്ട് പോയതാണ് കൈയേറ്റങ്ങൾ ഭൂരിഭാഗവും ഒഴിപ്പിക്കാൻ സഹായകരമായത്.

തുടർന്ന് 2022 മാർച്ച് 22 ന് ആറു സ്ക്കെച്ചുകൾ കോടതിക്ക് പറവൂർ താലൂക്ക് ഭൂരേഖ തഹസിൽദാർ സമർപ്പിക്കുകയും ചെയ്തു. സർവേ കല്ലുകൾ സ്ഥാപിച്ചു തുടങ്ങിയതാണിപ്പോൾ പലയിടത്തും തടസപ്പെട്ടിരിക്കുന്നത്.

ആകെ 410 സർവേ കല്ലുകൾ സ്ഥാപിക്കേണ്ടതിൽ എതിർപ്പ് കാരണം 20 കല്ലുകൾ വയ്ക്കാനായിട്ടില്ല. ഇതിൽ ഓഞ്ഞിത്തോടിന്‍റെ ആരംഭഭാഗത്ത് 4.360 സെന്‍റ് ഭൂമിയാണ് തർക്കത്തിൽപ്പെട്ടിരിക്കുന്നത്. 1998ൽ പുഴയുടെ നീരൊഴുക്കു വർധിപ്പിക്കുവാൻ കടുങ്ങല്ലൂർ പഞ്ചായത്ത് സ്വകാര്യ വ്യക്തിയോട് വിലക്കുവാങ്ങിയ 31.360 സെന്‍റ് ഭൂമിയിലെ നാലര സെന്‍റ് സ്ഥലമാണ് അന്യാധീനപ്പെട്ടിരിക്കുന്നത്.


കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകൾ റോഡുകൾ നിർമിച്ചും തോടിന്‍റെ വിസ്തൃതി ഇല്ലാതാക്കിയതായി സംരക്ഷണ സമിതി കൺവീനർ കെ.എസ്. പ്രകാശ് ആരോപിച്ചു. ഇലഞ്ഞി ചുവട്, പഴയ വേക്കട തോട്, പാനായിക്കുളം തുടങ്ങിയ സ്ഥലങ്ങളിലാണ് റോഡുകൾ പണിതിട്ടുള്ളത്.

ഇവിടെയെല്ലാം അടിയന്തിരമായി അതിർത്തിക്കല്ലുകൾ സ്ഥാപിക്കാൻ പറവൂർ ഭൂരേഖ തഹസിൽദാർക്ക് നിർദേശം നൽകണമെന്നാണ് ഓഞ്ഞിത്തോട് സംരക്ഷണ ജനകീയ സമിതി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പഞ്ചായത്തുകളുടേയും ഉദ്യോഗസ്ഥരുടേയും വീഴ്ച ചൂണ്ടിക്കാട്ടി വിജിലൻസ് കോടതിയെ സമീപിക്കുമെന്നും സമിതി അറിയിച്ചു.