പുഴയിൽ ചാടിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി
Thursday, August 22, 2024 10:38 PM IST
‌കോഴിക്കോട്: ഫറോക്കിൽ പുഴയിൽ കാണാതായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി.

കൊണ്ടോട്ടി പുളിക്കൽ ആന്തിയൂർകുന്ന് സ്വദേശിയും പുക്കോട്ടൂർ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസറുമായ കെ. മുസ്തഫ (55)യുടെ മൃതദേഹമാണ് ഇന്നലെ രാവിലെ 7.30 ഓടെ കരുവന്തുരുത്തി പെരതൻമാട് കടവിൽവച്ച് മണൽ തൊഴിലാളികൾ കണ്ടെത്തിയത്.

മൃതദേഹം പുഴയിലൂടെ ഒഴുകി പോവുന്നത് ശ്രദ്ധിയിൽപെട്ട തൊഴിലാളികൾ പുഴയിൽ ഇറങ്ങി മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് മുസ്തഫയെ കാണാതായത്. രാവിലെ 8.30ന് വീട്ടിൽ നിന്നു സ്കൂട്ടറിൽ പുറത്തു പോയ മുസ്തഫ രാത്രി വൈകിയും തിരിച്ചെത്തിയില്ല.

അന്വേഷണത്തിൽ മുസ്തഫയുടെ മൊബൈൽ ഫോണിന്‍റെ ടവർ ലൊക്കേഷൻ ചെറുവണ്ണൂർ ബിഎസ്എൻഎൽ ഓഫീസിനു സമീപത്താണെന്ന് കണ്ടെത്തിയതോടെ ഈ മേഖലകളിൽ തെരച്ചിൽ ആരംഭിച്ചു. ബുധനാഴ്ച ഉച്ചയോടെ മുസ്തഫയുടെ സ്കൂട്ടർ ഫറോക്ക് പഴയ പാലത്തിന് സമീപം കണ്ടെത്തിയിരുന്നു. ഇതിനിടെ പാലത്തിലെ കാമറയിൽ നിന്ന് ചൊവ്വാഴ്ച രാവിലെ ഒന്പതോടെ ഒരാൾ പുഴയിൽ ചാടുന്നതിന്‍റെ ദൃശ്യവും ലഭിച്ചിരുന്നു.


ദൃശ്യങ്ങളിലുള്ളതു മുസ്തഫയാണെന്നു സഹപ്രവർത്തകർ സ്ഥിരീകരിച്ചതോടെ മീഞ്ചന്ത അഗ്നിരക്ഷാനിലയത്തിലെ സ്കൂബ ടീം പുഴയിൽ തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

മുസ്തഫ നേരത്തെ ഫറോക്ക് താലൂക്കാശുപത്രിയിൽ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു. അടുത്തവർഷമാദ്യം വിരമിക്കാനിരിക്കുന്ന മുസ്തഫക്ക് പ്രമോഷൻ ലഭിക്കാനിരിക്കെയാണ് സംഭവം ന‌ടന്നത്.