പോയിന്‍റ് ഓഫ് കോൾ പദവി ഉടൻ ലഭിക്കുമെന്നു പ്രതീക്ഷ: മുഖ്യമന്ത്രി
Tuesday, September 24, 2024 1:35 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്‍റ് ഓഫ് കോൾ പദവി ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈനായി നടത്തിയ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവള കന്പനിയായ കിയാലിന്‍റെ പതിനഞ്ചാമത് വാർഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എയർപോർട്ട് സർവീസ് ഇന്‍റർനാഷണൽ നടത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി സർവേയിൽ കണ്ണൂർ വിമാനത്താവളം ഇന്ത്യയിലെ മികച്ച മൂന്നു വിമാനത്താവളങ്ങളുടെ പട്ടികയിലും ആഗോളതലത്തിൽ ആദ്യ പത്തിലും ഇടം നേടിയിട്ടുണ്ട്. കൂടുതൽ സർവീസുകൾ തുടങ്ങുന്നതിന് കമ്പനികളുമായി ചർച്ചകൾ നടത്തിവരികയാണ്. കാർഗോ കോംപ്ലക്സിന് അനുമതി ലഭിക്കുന്നതോടെ ഈ വർഷം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


കടം പുനഃക്രമീകരണത്തിന് ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഓഹരി ഉടമകളെ അറിയിച്ചു. കമ്പനി നിയമപ്രകാരം കിയാൽ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നും ഓഹരി ഉടമകൾക്ക് ഡിവിഡന്‍റ് നൽകാൻ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നും കമ്പനി സെക്രട്ടറി യോഗത്തെ അറിയിച്ചു.

വാർഷിക പൊതുയോഗം യോഗം 27 മിനുട്ടുകൾ കൊണ്ട് അവസാനിക്കുകയായിരുന്നു. യോഗത്തിൽ പങ്കെടുത്ത ആറു പേരാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. ഇതിൽ കഴിഞ്ഞ വർഷം ചോദ്യങ്ങൾ ഉന്നയിച്ചവരും ഉണ്ടായിരുന്നു. സാങ്കേതിക പിഴവ് കാരണം എല്ലാ ഓഹരി ഉടമകൾക്കും യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ചുരുങ്ങിയ സമയം കൊണ്ട് യോഗനടപടികൾ അവസാനിപ്പിച്ചത് ശരിയായ രീതിയല്ലെന്നും നിരാശയാണ് സൃഷ്ടിച്ചതെന്നും ഓഹരിയുടമകളുടെ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.