കൊട്ടിയൂർ-ബോയ്‌സ് ടൗണ്‍ റോഡ് വീണ്ടും തകരുന്നു
Tuesday, September 24, 2024 1:35 AM IST
അമ്പായത്തോട്: കണ്ണൂര്‍, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാല്‍ചുരം-ബോയ്‌സ് ടൗണ്‍ റോഡ് വീണ്ടും തകരുന്നു. റോഡിന്‍റെ പല ഭാഗത്തും കുഴികള്‍ രൂപപ്പെടുകയും പലയിടത്തും ടാറിംഗ് ഇളകുകയും ചെയ്തിട്ടുണ്ട്. കുഴികൾ രൂപപ്പെട്ടതോടെ പാതയിൽ വലിയ ഗതാഗതകുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്. ചരക്കു ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാതയിൽ കുടുങ്ങിക്കിടക്കുന്നത് പതിവു കാഴ്ചയാണ്.

കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു 85 ലക്ഷത്തോളം രൂപ ചെലവിൽ റോഡിന്‍റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് ബോയ്‌സ് ടൗണ്‍-പാല്‍ചുരം റോഡിന്‍റെ പ്രവൃത്തികള്‍ നടത്തുന്നത്. ഹെയര്‍പിന്‍ വളവുകളിൽ ഇന്‍റർലോക്ക് പാകുകയും കുഴികള്‍ അടയ്കുന്നതും ഉള്‍പ്പെടെയുളള പ്രവൃത്തികളായിരുന്നു കഴിഞ്ഞവർഷം നടത്തിയത്. അറ്റകുറ്റപ്പണി നടത്തി ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് ചുരം റോഡ് തകർന്നു തുടങ്ങിയത്.
പലയിടത്തും റോഡരികിലെ കാടുകൾ റോഡിലേക്ക് വളർന്ന നിലയിലാണ്. കാടുകൾ കാരണം ഓവുചാൽ കാണാൻ പോലും സാധിക്കാത്തതിനാൽ എതിരേ വരുന്ന വാഹനത്തിന് കടന്നു പോകാൻ റോഡരികിലേക്ക് അടുപ്പിക്കുന്ന വാഹനങ്ങൾ ഓവുചാലിൽ കുടുങ്ങുന്നതും നിത്യസംഭവമാണ്.


നെടുംപൊയില്‍ ചുരം റോഡ് അടച്ചിരിക്കുന്നതിനാല്‍ ബോയ്‌സ് ടൗണ്‍-പാല്‍ചുരം റോഡ് മാത്രമാണ് നിലവിൽ കണ്ണൂരിൽ നിന്നും വയനാട്ടിലേക്കുള്ള വഴി. പാല്‍ചുരം വഴി സ്ഥിരമായി കടന്നു പോകുന്ന കെഎസ്ആർടിസി ബസുകൾ, ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു പുറമേ നെടുംപൊയില്‍ വഴി സർവീസ് ന‌ടത്തുന്ന കെഎസ്ആർടിസി ബസുകളും മറ്റു വാഹനങ്ങളും ഇപ്പോൾ പാൽചുരം വഴിയാണ് സഞ്ചരിക്കുന്നത്. ഇത് ഈ റൂട്ടിൽ വൻതിരക്കിനും ഗതാഗത കരുക്കിനും ഇടയാക്കുന്നുണ്ട്.

2018ലും 19ലും ഉണ്ടായ പ്രളയത്തിൽ റോഡിന്‍റെ പല ഭാഗങ്ങളിലും പാർശ്വ ഭിത്തികൾ ഇടിഞ്ഞു റോഡ് തകർന്നിരുന്നു. ഇതൊന്നും ഇപ്പോഴും പുനർനിർമിച്ചിട്ടില്ല. പുനർനിർമാണത്തിനായുള്ള 110 കോടി രൂപയുടെ പ്രൊപ്പോസൽ തയാറാക്കിയിട്ടുണ്ടെങ്കിലും ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുകയാണ്.

നിലവിൽ ഈ റോഡിന് അറ്റകുറ്റപ്പണിക്കായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലക്ഷങ്ങൾ പൊടിപൊടിച്ച് വർഷാവർഷം അറ്റകുറ്റപണി നടത്തുന്നതിന് പകരം ശാശ്വതമായ പരിഹാരത്തിനുള്ള നടപടികളാണ് വേണ്ടതെന്ന ആവശ്യം ശക്തമാണ്.