ഉപ്പള മയക്കുമരുന്ന് വേട്ട:പ്രതി സാമ്പത്തിക ഭദ്രതയുള്ള കുടുംബാംഗം; ലഹരി എത്തുന്നത് ബംഗളൂരുവില്‍നിന്ന്
Monday, September 23, 2024 1:35 AM IST
കാസര്‍ഗോഡ്: ഉപ്പള പത്വാടിയിലെ വീട് കേന്ദ്രീകരിച്ചു നടന്ന മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അസ്‌കര്‍ അലിയുടേത് സാമ്പത്തികഭദ്രതയുള്ള കുടുംബമാണ്.

ബിരുദധാരിയാണെങ്കിലും ജോലിയൊന്നുമില്ലായിരുന്നു. ഒരു വര്‍ഷം മുന്പ് നാട്ടിലെ ഏതാനും യുവാക്കള്‍ ചേര്‍ന്ന് മണിചെയിന്‍ ഗ്രൂപ്പില്‍ ചേര്‍ന്നിരുന്നു. ഈ ഗ്രൂപ്പിൽ അഷ്‌കര്‍ അലിയും അംഗമായിരുന്നു.

പലര്‍ക്കും മണിചെയിന്‍ തട്ടിപ്പില്‍ 10 മുതല്‍ 15 ലക്ഷം രൂപവരെ പണം നഷ്ടപ്പെട്ടിരുന്നു. ഇത്തരത്തില്‍ അഷ്‌കര്‍ അലിക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നും ഇതിന്‍റെ പേരിലായിരിക്കാം യുവാവ് മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെടാന്‍ സാധ്യതയെന്നുമാണ് കരുതുന്നത്.

അസ്‌കര്‍ അലിയുടെ പിതാവ് ലണ്ടനിലാണ് ജോലി ചെയ്തിരുന്നത്. മൂന്നര വര്‍ഷം മുന്പ് അസുഖത്തെ തുടര്‍ന്ന് അദ്ദേഹം നാട്ടിലേക്ക് വരികയായിരുന്നു. അന്നു പിതാവിന് പകരം അസ്‌കര്‍ ജോലിക്കായി ലണ്ടനിലേക്ക് പോകാനിരുന്നതാണ്. എന്നാല്‍ ഇളയ സഹോദരനെയാണ് അവിടേക്ക് പറഞ്ഞയച്ചത്. മൂന്നു മുറികള്‍ താഴെയും മൂന്നു മുറികള്‍ മുകളിലും ഉള്ള ഇരുനില വീട്ടില്‍ താഴത്തെ നില മാത്രമാണ് യുവാവും മാതാപിതാക്കളും നാലാം ക്ലാസില്‍ പഠിക്കുന്ന ഇളയസഹോദരനും ഉപയോഗിച്ച് വന്നിരുന്നത്. മുകള്‍നിലയില്‍ വസ്ത്രങ്ങള്‍ ഉണങ്ങാന്‍ ഇടാനും സാധനങ്ങള്‍ സൂക്ഷിക്കാനുമായാണ് ഉപയോഗിച്ച് വന്നിരുന്നത്. മുകള്‍നിലയിലെ അടച്ചിട്ട ഒരു മുറിയില്‍നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.


ബംഗളൂരുവില്‍നിന്നുള്ള കടത്തുകണ്ണി

ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ലഹരി ഉത്പന്നങ്ങള്‍ ജില്ലയിലേക്കും കേരളത്തിലേക്കുമായി എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് അസ്‌കര്‍ അലി എന്നാണ് പോലീസിന്‍റെ നിഗമനം. ജില്ലയിലെ വിവിധ ചെറുകിട സംഘങ്ങള്‍ക്ക് ലഹരി ഉത്പനങ്ങള്‍ നല്കുന്നത് ഇവിടെനിന്നാണ്. നിശ്ചിത അളവില്‍ നല്കുന്ന ലഹരി ഉത്പന്നങ്ങള്‍ വില്പന നടത്തിയാല്‍ കമ്മീഷനായി 5000 രൂപയാണ് ഏജന്‍റുമാര്‍ക്കു സംഘം നല്കുന്നത്.

ഓഗസ്റ്റ് 28ന് മേല്‍പറമ്പ് കൈനോത്ത് റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ കര്‍ണാടക മൂഡിഗരെ സ്വദേശിയും കളനാട്ട് താമസക്കാരനുമായ അബ്ദുള്‍ റഹ്‌മാന്‍ എന്ന രവിയെ അറസ്റ്റു ചെയ്തിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അസ്‌കര്‍ അലിയെക്കുറിച്ചുള്ള വിവരം പോലീസിനു ലഭിച്ചത്.

5000 രൂപയുടെ കമ്മിഷന്‍ വ്യവസ്ഥയിലാണ് അബ്ദുള്‍ റഹ്‌മാന്‍ ഉപ്പളയിലെ അസ്‌കര്‍ അലിയില്‍നിന്നു എംഡിഎംഎ വാങ്ങി വില്പന നടത്തുന്നതിനിടെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ അന്തര്‍ സംസ്ഥാന മയക്കുമരുന്ന് മാഫിയാ സംഘത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.