ആനമതിൽ നിർമാണം മാർച്ചിനുള്ളിൽ പൂർത്തിയാക്കണം: എസ്‌സി/എസ്ടി കമ്മീഷൻ
Tuesday, September 24, 2024 1:35 AM IST
ഇരിട്ടി: ആറളം പുനരധിവാസ മേഖലയെ വന്യജീവി ആക്രമണത്തിൽ നിന്നും സുരക്ഷ ഒരുക്കുന്നതിനായുള്ള ആനമതിലിന്‍റെ നിർമാണം മാർച്ച് 31നകം പൂർത്തിയാക്കണമെന്ന് പട്ടികജാതി-വർഗ കമ്മീഷൻ സിറ്റിംഗിലും നിർദേശം. കമ്മീഷൻ ആറളം ഫാമിൽ നടത്തിയ സിറ്റിംഗിലാണ് ആനമതിൽ നിർമാണം പൂർത്തീകരിക്കുന്നത് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിന് കർശന നിർദേശം നൽകിയത്. നേരത്തേ മന്ത്രി കണ്ണൂരിൽ വിളിച്ച യോഗത്തിലും ആനമതിലിന്‍റെ നിർമാണ കാലാവധി സംബന്ധിച്ച് അന്ത്യശാസനം നൽകിയിരുന്നു. കൂടാതെ പുനരധിവാസ മേഖലയിൽ നബാർഡ് ധനസഹായത്തോടെ പൂർത്തിയാക്കിയ 22 കെട്ടിടങ്ങൾ ഉടൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി പ്രവർത്തനക്ഷമമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പുനരധിവാസ മേഖലയിൽ 38.02 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ആറുമാസം മുന്പ് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചെങ്കിലും ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല.


ആനമതിൽ മതിൽ നിർമാണംആരംഭിക്കാനുള്ള വളയംചാൽ മുതൽ പുളിമരംതട്ട് വരെയുള്ള അഞ്ചു കിലോമീറ്റർ ദൂരത്തിൽ മുറിച്ചുമാറ്റേണ്ട 164 മരങ്ങൾക്ക് വിലനിർണയം നടത്താത്തതും അലൈൻമെന്‍റിൽ വന്ന മാറ്റവും സിറ്റിംഗിൽ ചർച്ചയായി. സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് വിലനിർണയം നടത്തേണ്ടത്. വിലനിർണയം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

ആറളം പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. രാജേഷ്, ഐടിഡിപി ജില്ലാ പ്രോജക്ട് ഓഫിസർ വിനോദ്‌കുമാർ, ആറളം ഫാം അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. കെ.പി. നിധിഷ് കുമാർ, ആറളം ഫാം ആദിവാസി പുനരധിവാസ മിഷൻ സൈറ്റ് മാനേജർ സി. ഷൈജു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ, പഞ്ചായത്തംഗം മിനി ദിനേശൻ എന്നിവരും വിവിധ പ്രതിനിധികളും സിറ്റിംഗിൽ പങ്കെടുത്തു.