കേരളത്തിൽ ഭരണകക്ഷിക്ക് നേരേ നടക്കുന്നത് ‌മാധ്യമ ഭീകരത: പി.കെ. ശ്രീമതി
Tuesday, September 24, 2024 1:34 AM IST
കണ്ണൂർ: മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധത്തിൽ കേരളത്തിൽ ഭരണ കക്ഷിക്ക് നേരേ മാധ്യമ ഭീകരതയാണ് നടക്കുന്നതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി. സിപിഎം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്‍റെ 53-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് പയ്യാമ്പലത്ത് നടന്ന അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.

വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുക എന്നുള്ളതല്ല മത്സര ബുദ്ധിയോടെ വാർത്തകൾക്ക് റേറ്റിംഗ് ഉണ്ടാക്കാനാണ് ദൃശ്യമാധ്യമങ്ങൾ ശ്രമിക്കുന്നത്. വ്യാജ വാർത്തകൾ നൽകിയതിന് ശേഷം അബദ്ധം പറ്റിയെന്ന് നിർവ്യാജം പറയുകയാണ്. പിണറായി സർക്കാരിനെതിരേ തെറ്റിദ്ധാരണ പരത്താനുള്ള ഭീകര നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. സത്യം അന്വേഷിച്ച് കണ്ടെത്തിയതിന് ശേഷം മാത്രമേ എന്തുസംഭവത്തിലും നടപടി സ്വീകരിക്കുകയുള്ളൂവെന്നും ശ്രീമതി പറഞ്ഞു.

സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, വി. ശിവദാസൻ എംപി, ടി.വി. രാജേഷ്, കെ.വി. സുമേഷ് എംഎൽഎ, ടി.കെ. ഗോവിന്ദൻ, അഴീക്കോടൻ രാഘവന്‍റെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ അനുസ്മരണത്തിലും പുഷ്പാർച്ചനയിലും പങ്കെടുത്തു.


പങ്കെടുക്കാതെ ഇ.പി. ജയരാജൻ

കണ്ണൂർ: സിപിഎം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്‍റെ 53-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് നടന്ന അനുസ്മരണ പരിപാടിയിൽ ഇ.പി. ജയരാജൻ പങ്കെടുത്തില്ല. സിപിഎം ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പിലായിരുന്നു ഇ.പി. ജയരാജൻ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ, അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്‍റെ സംസ്കാരചടങ്ങിലും തുടർന്ന് നടക്കുന്ന അനുസ്മരണ പരിപാടിയിലും പങ്കെടുക്കാൻ പോയതുകൊണ്ടാണ് അഴീക്കോടൻ അനുസ്മരണത്തിൽ പങ്കെടുക്കാത്തതെന്നാണ് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തിലും ഇ.പി. ജയരാജൻ പങ്കെടുത്തിരുന്നില്ല. അന്ന് ആയുർവേദ ചികിത്സയിലായിരുന്നെന്നായിരുന്നു വിശദീകരണം. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിനുശേഷം സിപിഎം സംഘടിപ്പിച്ച ഔദ്യോഗിക പരിപാടികളിലൊന്നും ഇ.പി. പങ്കെടുത്തിരുന്നില്ല.