കർഷകരെയും സാധാരണക്കാരെയും കബളിപ്പിക്കുന്ന സർക്കാർ നിലപാട് തിരുത്തണം: റവ. ഡോ. ഫിലിപ്പ് കവിയിൽ
Tuesday, September 24, 2024 1:35 AM IST
ആലക്കോട്: നഗര പ്രദേശത്തെ വികസന പ്രവർത്തികൾക്ക് പൊന്നും വില നഷ്ടപരിഹാരം നൽകുകയും മലയോര മേഖലയിലേക്ക് വരുമ്പോൾ ചുളുവിൽ കർഷകരെയും സാധാരണക്കാരെയും പറ്റിക്കുകയും ചെയ്യുന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ. കരിന്തളം-വയനാട് 400 കെവി ലൈൻ പദ്ധതിയിൽ ഭൂമി നഷ്ടപ്പെടുന്ന കർഷകരുടെ കൂട്ടായ്മയ യോഗം ആലക്കോട് സെന്‍റ് മേരീസ് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരന്നു അദ്ദേഹം.

കേരളം മുഴുവൻ ഗുണം ലഭിക്കുന്ന പദ്ധതിക്ക് കർഷകർ ഒരിക്കലും എതിരല്ല. എന്നാൽ, കർഷകരെ ബലിയാടാക്കി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. മലയോര നിവാസികളുടെ പ്രശ്നത്തിൽ മാന്യമായ നടപടികൾ എടുക്കാതെ ഒരു സർക്കാരിനും മുന്നോട്ടു പോകാൻ സാധിക്കുകയില്ലെന്നും റവ. ഡോ. ഫിലിപ്പ് കവിയിൽ പറഞ്ഞു.

യോഗത്തിൽ ആലക്കോട്, നടുവിൽ, ഉദയഗിരി പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജോജി കന്നിക്കാട്ട്, ബേബി ഓടംപള്ളി, കെ.എസ്. ചന്ദ്രശേഖരൻ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, എകെസിസി തലശേരി അതിരൂപത പ്രസിഡന്‍റ് ഫിലിപ്പ് വെളിയത്ത്, ടോമി കുന്പിടിയാമാക്കൽ, ജോസ് വട്ടമല, ജോഷി കണ്ടത്തിൽ, തോമസ് വർഗീസ്, ബിജു പുളിയൻതൊട്ടി, കെ.പി. സാബു, വി.എ. റഹീം, സി.ജെ. ജോൺ, ഖലീൽ റഹ്മാൻ, പി.സി. ആയിഷ, മാത്യു പുതിയടം, ഇമ്മാനുവേൽ കോയിക്കൽ, ജോർജ് വർഗീസ്, വക്കച്ചൻ എന്നിവർ പ്രസംഗിച്ചു.


യോഗ തീരുമാനം

ടവർ നിർമിക്കുന്ന സ്ഥലത്തിന് ഒരു സെന്‍റിന് ഒരുലക്ഷം രൂപയും ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് ഒരു സെന്‍റിന് അന്പതിനായിരം രൂപയും ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരം നൽകുന്ന രീതിയിലുള്ള പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൂടാതെ നിർദിഷ്ട പദ്ധതിയുടെ റൂട്ട് മാപ്പ് ഉടൻ കെഎസ്ഇബി പ്രസിദ്ധീകരിക്കണം. അല്ലാത്ത പക്ഷം കെഎസ്ഇബി ഉദ്യോഗസ്ഥരെ കൃഷി ഭൂമിയിൽ കയറാൻ അനുവദിക്കേണ്ടതില്ലെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിക്കുന്ന രേഖകൾ കെഎസ്ഇബിക്ക്‌ കൈമാറേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. യോഗ നിർദേശങ്ങൾ കെഎസ്ഇബി പാലിക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു.