മണ്ണൂരിൽ പുലിയുടെ കാൽപ്പാടുകൾ; വനംവകുപ്പ് പരിശോധന നടത്തി
Monday, September 23, 2024 1:35 AM IST
മട്ടന്നൂർ: നഗരസഭയിലെ മണ്ണൂരിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടതിനേത്തുടർന്നു വനം വകുപ്പ് അധികൃതരും നഗരസഭാ അധികൃതരും പരിശോധന നടത്തി. ശനിയാഴ്ച രാത്രി മണ്ണൂർപറമ്പിൽ വായനശാലയ്ക്ക് സമീപം രണ്ടു ബൈക്ക് യാത്രികരാണ് പുലിയെ കണ്ടത്. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മണ്ണൂർ വായനശാല പരിസരത്തുള്ള മൺറോഡിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയത്. നഗരസഭാ അധികൃതരും നാട്ടുകാരും വിവരം അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പധികൃതരും പോലീസും സ്ഥലത്തെത്തി.


13 സെന്‍റീമീറ്റർ വ്യാസമുള്ള കാൽപ്പാടുകൾ പുലിയുടെ വർഗത്തിൽപ്പെട്ട ജീവിയുടേത് തന്നെയാണെന്ന് വനം വകുപ്പ് ഓഫീസർ സി. സുനിൽകുമാർ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്.

വനം വകുപ്പധികൃതരുടെ പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ കാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ ചെയർമാൻ എൻ. ഷാജിത്തും വനം വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.