എളയാവൂരിൽ കൈത്തറി ഉത്പന്ന നിർമാണ യൂണിറ്റിൽ തീപിടിത്തം
Tuesday, September 24, 2024 1:34 AM IST
കണ്ണൂർ: എളയാവൂരിൽ കൈത്തറി ഉത്പന്ന നിർമാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ തുണിത്തരങ്ങൾ കത്തിനശിച്ചു. ധർമോദയം എൽപി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന കൈത്തറി തുണിയിൽ നിന്ന് ബാഗ് ഉൾപ്പെടെയുള്ള കയറ്റുമതി ഉത്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ മുകൾ നിലയിലുണ്ടായ തീപിടിത്തത്തിൽ ഉത്പന്ന നിർമാണത്തിനായി സൂക്ഷിച്ച തുണിത്തരങ്ങൾ പൂർണമായും കത്തി നശിച്ചു. അരോളി സ്വദേശി വി.വി. കിരണിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

ഇന്നലെ വൈകുന്നേരം 6.45 ഓടെ മുകൾ നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ട പ്രദേശവാസികൾ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. കണ്ണൂരിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസർ എസ്. അനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. വലിയ വാഹനത്തിന് തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് എത്താൻ സൗകര്യമില്ലാഞ്ഞത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അഗ്നിശമന സേനാംങ്ങൾ രണ്ടു മണിക്കൂർ നേരം പരിശ്രമിച്ചാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.