കോളിത്ത‌ട്ട് സഹകരണ ബാങ്കിലെ കോടികളുടെ വെട്ടിപ്പ്: നിലവിളിച്ച് നിക്ഷേപകർ, പ്രതിഷേധവുമായി കോൺഗ്രസ്
Tuesday, September 24, 2024 1:35 AM IST
അന്ന് പിടിച്ചടക്കി;
ഇപ്പോൾ "പിടിവിട്ടു'

ഇരിട്ടി: സിപിഎം നിയന്ത്രണത്തിലുള്ള കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിലെ 15 കോടിയിൽ അധികം വരുന്ന നിക്ഷേപത്തട്ടിപ്പിനും ബിനാമി വായ്‌പാതട്ടിപ്പിലും പ്രതിഷേധം ശക്തമാകുന്നു. 1965 മുതൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ജനകീയ ഭരണസമിതിയെ ഭീഷണിപ്പെടുത്തി 1996 ലാണ് സിപിഎം നേതൃത്വം ബാങ്ക് പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് ബാങ്കിന്‍റെ ഭരണസമിതിയുടെ ഒത്താശയോടെ ബിനാമി ലോണുകൾ നൽകി ബാങ്കിനെ തകർച്ചയിലേക്ക് നയിക്കുകയായിരുന്നു. സാധാരണക്കാരായ ജനങ്ങളുടെ ചെറുതും വലുതുമായ നിരവധി നിക്ഷേപങ്ങളും ക്ഷേമപെൻഷൻ ഉൾപ്പെടെ തിരികെ നൽകാൻ ഇപ്പോൾ കോളിത്തട്ടിന് ബാങ്കിന് കഴിഞ്ഞിട്ടില്ല. ബാങ്കിന്‍റെ പരിധിക്ക് വെളിയിൽ അനധികൃതമായി നൽകിയ ലോണുകളാണ് ബാങ്കിനെ തകർച്ചയിലേക്ക് നയിച്ചത്. പൂർണമായ കണക്കുകൾ വെളിയിൽ വരുന്നതോടെ 15 കോടിക്കും 30 കോടിക്കുമിടയിൽ വരുമെന്നാണ് സമരസമിതി പറയുന്നത്.

പണം നഷ്‌ടപ്പെട്ടവരിൽ
സിപിഎം അനുഭാവിയും

കോളിത്തട്ട് ബാങ്കിൽ പണം നഷ്‌ടപ്പെട്ടവരിൽ പാർട്ടി അനുഭാവിയും. റിട്ട. അധ്യാപകനും സിപിഎം അനുഭാവിയുമായി സുരേഷ് നടുമേലിന്‍റെ 32 ലക്ഷം രൂപയാണ് നഷ്‌ടമായത്. ജീവിതത്തിന്‍റെ ഭൂരിഭാഗവും മാലിദ്വീപിൽ അധ്യാപകനായി ജോലി ചെയ്തതിൽനിന്നു ലഭിച്ച 32 ലക്ഷം രൂപ സ്വന്തം പേരിലും ഭാര്യയുടെയും മകന്‍റെയും പേരിലുമായാണ് നിക്ഷേപിച്ചത്. കൂടുതൽ പലിശ നൽകാമെന്ന് മോഹിപ്പിച്ച് ബാങ്ക് അധികൃതർ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് സുരേഷ് പറയുന്നത്. ഒരു വർഷം കൃത്യമായി പലിശ നൽകിയ ബാങ്ക് പിന്നീട് നിക്ഷേപത്തുക പോലും നല്കാതെ ഒഴിവുകഴിവുകൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. പണം നഷ്‌ടപ്പെട്ടതിന്‍റെ വിഷമത്തിൽ തനിക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നാണ് സുരേഷ് പറയുന്നത് .

ബധിര യുവാവിന്
നഷ്‌ടമായത് കല്യാണത്തിന്
കരുതിയ പണം

കല്യാണ ആവശ്യത്തിനായി കരുതിയിരുന്ന രണ്ടു ലക്ഷം രൂപ സുരക്ഷിതമെന്ന് കരുതി കോളിത്തട്ട് ബാങ്കിൽ നിക്ഷേപിച്ച ബധിര യുവാവായ പുതുപ്പറമ്പിൽ പ്രദീപനും പണം ലഭിക്കാതെ കബളിക്കപ്പെട്ടിരിക്കുകയാണ്. ബാങ്ക് നൽകിയ ബോണ്ട് പേപ്പറുമായി ബാങ്കിന്‍റെ പടികൾ കയറി ഇറങ്ങുന്ന യുവാവിന് അധികൃതർ യാതൊരു മറുപടിയും നൽകുന്നില്ല.


പ്രവാസി യുവതിക്ക്
നഷ്‌ടപ്പെട്ടത് 18 ലക്ഷം

12 വർഷം പ്രവാസിയായിരുന്ന ഷീമക്ക് തന്‍റെ പ്രവാസ ജീവിതത്തിന്‍റെ സമ്പാദ്യമായി നീക്കിവച്ച 18 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ആദ്യ ഒരുവർഷം കൃത്യമായി പലിശ നൽകിയെങ്കിലും പിന്നീട് പലിശയും മുതലും നൽകാതെ അധികൃതർ കബളിപ്പിക്കുകയാണെന്ന് ഇവർ പറയുന്നു . നിക്ഷേപത്തുക തിരികെ ചോദിച്ചാലും ബാങ്ക് അധികൃതർ കൃത്യമായി മറുപടി നല്കുന്നില്ലെന്നാണ് ഇവരുടെ പരാതി. തട്ടിപ്പിന് കൂട്ടുനിന്ന പല ജീവനക്കാരും ഇന്ന് വിദേശത്തേക്കടക്കം കടന്നതായി ഇവർ പറയുന്നു.

സർക്കാർ ഇടപെടണം:
ചന്ദ്രൻ തില്ലങ്കേരി

തട്ടിപ്പുകളിൽ പ്രതിഷേധിച്ച് ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കോളിത്തട്ട് പ്രധാന ശാഖയ്ക്ക് മുന്നിൽ നടന്ന ജനകീയ ധർണ കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്‌തു. കരിവന്നൂർ ബാങ്കിലെ നിക്ഷേപകരെ സർക്കാർ ഇടപെട്ട് സംരക്ഷിച്ചതുപോലെ കോളിത്തട്ടിലും സർക്കാർ ഇടപെട്ട് നിക്ഷേപകരെ സംരക്ഷിക്കണമെന്ന് ചന്ദ്രൻ തില്ലങ്കേരി ആവശ്യപ്പെട്ടു.

തട്ടിപ്പിന് കൂട്ടുനിന്ന പാർട്ടി പ്രവർത്തകർക്കെതിരേ അച്ചടക്ക നടപടികൾ സ്വീകരിച്ചതുകൊണ്ട് നിക്ഷേപകർക്ക് യാതൊരു നേട്ടവുമില്ലെന്നും തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർമസമിതി ചെയർമാൻ ബിജു വെങ്ങലപ്പള്ളി അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്‍റ് സുദീപ് ജയിംസ്, പി.സി. ഷാജി, ചാക്കോ പാലക്കലോടി, ബേബി തോലാനി, ബെന്നി തോമസ്, പ്രിൻസ് പി.ജോർജ് , ജോസ് പൂമാല, ടോമി മൂക്കനോലി, എ.ജെ.ജോസഫ്, ഷേർളി അലക്സാണ്ടർ, ഇന്ദിര പുരുഷോത്തമൻ, പി.കെ. നിഷ , തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.