ദേശീയപാത ആറു വരിയാക്കല്‍ 2025ൽ  പൂര്‍ത്തീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്
Friday, July 26, 2024 1:40 AM IST
കണ്ണൂർ: കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാത 66 ആറ് വരിയാക്കുന്നതിന്‍റെ പ്രവര്‍ത്തനങ്ങള്‍ 2025 ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എന്‍ എച്ച് 66 ന്‍റെ നവീകരണ പ്രവര്‍ത്തനങ്ങളും 2025 ഡിസംബറിനു മുന്പ് പൂർത്തീകരിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഏകോപനത്തിന്‍റെയും ജനങ്ങളുടെ പൂര്‍ണ സഹകരണത്തിന്‍റെയും ഫലമായാണ് എന്‍ എച്ച് 66 നിർമാണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.


അഴീക്കോട് മണ്ഡലത്തിലെ പൂതപ്പാറ മൈലാടത്തടം കീരിയാട് കാട്ടാമ്പള്ളി റോഡ് ( കളരിവാതുക്കല്‍ റോഡ്) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. റോഡ് വികസനത്തിന് സ്ഥലം നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു. ചിറക്കല്‍ കോവിലകം വലിയ രാജ രാമവര്‍മ്മരാജ മുഖ്യാതിഥി ആയിരുന്നു.