കണിച്ചാറിൽ കാട്ടാന കൃഷി നശിപ്പിച്ചു
Thursday, July 25, 2024 1:17 AM IST
കണിച്ചാർ: അണങ്ങോടിൽ ഇന്നലെ പുലർച്ചെ വീണ്ടും എത്തിയ കാട്ടാന മണിക്കൂറുകളോളം ഭീതി പരത്തിയ ശേഷം കാർഷിക വിളകൾ നശിപ്പിച്ചു. അണങ്ങോട്ടെ കൂരമുള്ളിൽ സജി തോമസിന്‍റെ വീട്ടുമുറ്റത്തു വരെ കാട്ടാന എത്തി.

കാർഷിക വിളകളും റോഡിന് സമീപത്തെ പനയും മതിൽക്കെട്ടും ആന തകർത്തു. ഇന്നലെ പുലർച്ചെ രണ്ടോടെ വലിയ ശബ്ദം കേട്ട് നാട്ടുകാർ പുറത്തിറങ്ങി വെളിച്ചമടിച്ചതോടെയാണ് കാട്ടാന തിരിച്ചുപോയത്. ദിവസങ്ങൾക്കു മുന്പ് അണങ്ങോട് ഓടംതോട് ഭാഗത്തിറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പി ച്ചിരുന്നു. വൈദ്യുത ഫെൻസിംഗിന് മുകളിൽ മരം മറിച്ചിട്ടാണ് കാട്ടാന ജനവാസ മേഖലകളിലേക്ക് എത്തുന്നത്.