കൂട്ടുപുഴയിൽ കർണാടകയിൽനിന്നുള്ള വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധം
Tuesday, July 23, 2024 1:50 AM IST
ഇരിട്ടി: കർണാടകയിലെ ഷീരൂരിൽ നാഷണൽ ഹൈവേയിൽ ഉണ്ടായ അപകടത്തിൽ കാണാതായ അർജുനെ കണ്ടെത്താൻ കർണാടക സർക്കാർ കാണിക്കുന്ന മെല്ലപ്പോക്ക് നയത്തിനെതിരെ കണ്ണൂർ ജില്ല ലോറി ഓണേഴ്സും തൊഴിലാളികളും സംയുക്തമായി കൂട്ടുപുഴയിൽ വാഹനങ്ങൾ തടഞ്ഞ പ്രതിഷേധിച്ചു. ഇന്നലെ ഉച്ചയോടെ കർണാടകയിൽനിന്നു കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും കൂട്ടുപുഴ അതിർത്തിയിൽ തടഞ്ഞു. കാണാതായ അർജുന്‍റെ കുടുംബത്തെ നാഷണൽ ഹൈവേ അഥോറിറ്റിയും കർണാടക സർക്കാരും ചേർന്ന് സംരക്ഷിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.


രക്ഷാപ്രവർത്തനം ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. ഭീമമായ തുക ടോൾ പിരിക്കുന്ന നാഷണൽ ഹൈവേ അഥോറിറ്റി തൊഴിലാളികൾക്ക് യാതൊരു സംരക്ഷണവും നൽകുന്നില്ലെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. കൂട്ടുപുഴയിൽ നടന്ന സൂചനാ സമരത്തിൽ അഷറഫ് എടക്കാട്, ജലീൽ പുന്നാട്, ഗഫൂർ കായലോട്, ഹാരിസ്,ഷാജി,ദിൽഷാദ്, നിതീഷ് ശിവപുരം, അസീസ് എടയന്നൂർ, ഷാജി സ്വരാജ് എന്നിവർ പങ്കെടുത്തു.